Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

നടിയെ ആക്രമിച്ച കേസ്: കാവ്യയെ ഉടന്‍ ചോദ്യം ചെയ്യും... എന്നാല്‍ മാധ്യമങ്ങള്‍ വേട്ടയാടുന്നു...പള്‍സര്‍ സുനി പോലും ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും ; കാവ്യ

07 JULY 2017 08:01 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചോദ്യം ചെയ്യും. ഗൂഢാലോചനക്ക് പുറമേ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍, സിനിമാ മേഖലയിലെ പടലപ്പിണക്കങ്ങള്‍ എന്നിവയില്‍ വ്യക്തത തേടും.നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യാ മാധവന്റെ കാക്കനാട് മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ ഷോപ്പ് ലക്ഷ്യ'യില്‍ എത്തിച്ചെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. ജയിലില്‍ നിന്ന് ദിലീപിന് എഴുതിയ കത്തില്‍ കാക്കനാട്ടെ ഷോപ്പിലെത്തിയെന്നും എല്ലാവരും ആലുവയിലാണെന്ന് അറിഞ്ഞെന്നും സുനി പരാമര്‍ശിക്കുന്നുണ്ട്. ദിലീപുമായുള്ള വിവാഹത്തിന് മുമ്പേ കാവ്യ തുടങ്ങിയതാണ് ഷോപ്പ്.

സുനിയും കൂട്ടാളിയായ വിജീഷും എത്തിയെന്ന് പറയപ്പെടുന്ന സമയത്തുള്ള ജീവനക്കാര്‍ ഇപ്പോള്‍ ഷോപ്പില്‍ ജോലിയെടുക്കുന്നില്ലെന്നാണ് വിവരം. ഇവരെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈ.എസ്.പി. കെ.ജി. ബാബുകുമാര്‍ ഡെപ്യൂട്ടേഷനില്‍ കൊച്ചി റിഫൈനറിയില്‍ ജനറല്‍ മാനേജര്‍ തസ്;തികയില്‍ ചീഫ് സെക്യൂരിട്ടി ഓഫീസറായി പോയത് ചില സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാത്തതിനാലാണെന്ന് പറയപ്പെടുന്നു. ഉന്നതഉദ്യോഗസ്ഥരുടെ തെറ്റായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാബുകുമാര്‍ വിമുഖത കാട്ടിയതായി അറിയുന്നു. ഇതിന് ശേഷമാണ് പെരുമ്പാവൂര്‍ സി.ഐ. ബൈജു പൗലോസിന് അന്വേഷണചുമതല കൈമാറിയത്.
എന്നാല്‍ പ്രതി പറഞ്ഞ കഥ വിശ്വസിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് കണ്ട് ജയിലിലിരുന്ന് സാക്ഷാല്‍ പള്‍സര്‍ സുനി പോലും ഒരു പക്ഷേ ഇപ്പോള്‍ ചിരിക്കുന്നുണ്ടാകുമെന്ന് നടി കാവ്യാ മാധവന്‍. ഒരു പ്രതി പറയുന്ന വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്ന മാധ്യമങ്ങള്‍ കുട്ടികാലം മുതല്‍ അറിയാവുന്ന തന്നെയും കുടുംബത്തേയും ഇപ്പോള്‍ വേട്ടയാടി കൊണ്ടിരിക്കുകയാണെന്ന് കാവ്യ തുറന്നടിച്ചു. നാളെ സത്യം പുറത്ത് വന്ന് തങ്ങളെല്ലാം നിരപരാധികളാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുന്നത് കൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതല്ല മാധ്യമങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കിയ മുറിവെന്നും അവര്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിലും മാധ്യമ പ്രവര്‍ത്തകരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. എപ്പോഴും അവരോട് സഹകരിച്ച താരങ്ങളെ തന്നെയാണ് ഇപ്പോള്‍ മന:പൂര്‍വ്വം വേട്ടയാടുന്നത്

. മാധ്യമ വാര്‍ത്തകള്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന് പോലും കഴിഞ്ഞ ദിവസം പ്രതികരിക്കേണ്ടി വന്നതില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്നും കാവ്യ പറഞ്ഞു. സഹോദരന്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങ് പഠനം പൂര്‍ത്തിയാക്കി വന്ന് തുടങ്ങിയതാണ് 'ലക്ഷ്യ' എന്ന വസ്ത്ര സ്ഥാപനം. ഓണ്‍ലൈന്‍ വഴിയാണ് ഇതിന്റെ വിപണനമെന്നിരിക്കെ മന:പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്തത് വഴി അവന്റെ കരിയര്‍ കൂടിയാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. പേരെങ്കിലും പരസ്യപ്പെടുത്താതെയിരിക്കാമായിരുന്നു.ഒന്നും ഒളിച്ചുവയ്ക്കാനില്ലാത്തത് കൊണ്ടാണ് സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക് വരെ സന്തോഷത്തോടെ പൊലീസിന് നല്‍കിയത്.

റേറ്റിങ്ങിന് വേണ്ടി പരസ്പരം മത്സരിക്കുന്ന മാധ്യമങ്ങള്‍ക്ക് സ്വയം ഇരകളായി മാറുന്ന അവസ്ഥയുണ്ടാകുമ്പോഴേ ഇതിന്റെ വേദന മനസ്സിലാകൂവെന്നും താരം പറഞ്ഞു. വീട്ടില്‍ കിടന്നുറങ്ങുന്ന താന്‍ ഒളിവിലാണെന്നു വരെ പ്രചരണമുണ്ടായി. തിരിച്ച് പ്രതികരണം നടത്താതിരുന്നത് റേറ്റിങ്ങിനായി മത്സരിക്കുന്നവര്‍ക്ക് വീണ്ടും റേറ്റിങ്ങ് കൂട്ടാന്‍ അവസരമൊരുക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. കാവ്യ നിലപാട് വ്യക്തമാക്കി. കുടുംബ സുഹൃത്തിന്റെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു ദിവസം വീട് പൂട്ടി പുറത്ത് പോകാനിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തമ്പടിച്ചിരുന്നത് കണ്ട് ചോദിച്ചപ്പോള്‍ പൊലീസ് വരുന്നുണ്ടെന്ന് പറഞ്ഞതായി കാവ്യയുടെ മാതാപിതാക്കള്‍ പറഞ്ഞു. പൊലീസ് വരട്ടെ എന്നു കരുതി ഏറെ നേരം കാത്ത് നിന്നെങ്കിലും ആരും വന്നു കണ്ടില്ല. ഇതെല്ലാം എന്തിന് വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ലന്ന് കാവ്യയുടെ പിതാവ് മാധവന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (5 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (51 minutes ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (1 hour ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (1 hour ago)

സംഭവം തൃശ്ശൂരിൽ  (1 hour ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ആഡംബരം തുളമ്പുന്ന ജീവിതം  (1 hour ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (1 hour ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (2 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (3 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (3 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (4 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (4 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (4 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

Malayali Vartha Recommends