കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവം; വിദഗ്ധപരിശോധന നടത്തും ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി സർക്കാർ നിർവ്വഹിക്കും

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചെന്ന പരാതിയിൽ വിദഗ്ദ്ധസംഘം അന്വേഷണം നടത്തും. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഈ വിവരം അറിയിച്ചത്.
നേരത്തെ നടത്തിയ ടെസ്റ്റുകളിൽ വ്യത്യസ്തമായ റിസൾട്ട് കണ്ടതിനെ തുടർന്നാണ് കൂടുതൽ വിദഗ്ദപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്. ജോയിന്റ് ഡി.എം.ഇ ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഇക്കാര്യം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിയുടെ തുടർ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സർക്കാർ നിർവ്വഹിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആർ.സി.സി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജ്,തിരുവനന്തപുരം മെഡിക്കൽ കോളേജ് , ആർ.സി.സി എന്നീ സ്ഥാപനങ്ങളിൽ നിന്ന് അല്ലാത്ത വിദഗ്ദരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയത്. എ.ർ.ടി വിഭാഗത്തിലുള്ളവർ പാത്തോളജി,ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലെ വിദഗ്‌ധർ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുക.
https://www.facebook.com/Malayalivartha

























