ചാനലില്‍ ന്യൂസ് റൂമുകളിലെ തീണ്ടലുകൾ ;ന്യുസ് 18 കേരളയിലെ പീഡനം വീണ്ടും ചര്‍ച്ചയാക്കി മാധ്യമപ്രവര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ഒമ്പത് മാസത്തെ അവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് മരിക്കാന്‍ തീരുമാനിച്ചത്. അവിടെനിന്ന് രക്ഷപ്പെട്ടപ്പോള്‍ ഫേസ്ബുക്ക് വഴിയും അല്ലാതെയും അപമാനിക്കാന്‍ ശ്രമം. ‘ന്യൂസ്18 കേരള’യിലെ ദളിത് പീഡനത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമപ്രവര്‍ത്തക വീണ്ടും തുറന്നെഴുതുന്നു. ഫേസ്ബുക്ക് പേജിലാണ് മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.
ചാനല്‍ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായ കടന്നാക്രമണമാണ് മാധ്യമപ്രവര്‍ത്തക നടത്തിയിരിക്കുന്നത്. തനിക്കെതിരായ വിവേചനം ചാനല്‍ നേതൃത്വം അവസാനിപ്പിച്ചിട്ടില്ലെന്നും ഒരു കോളജിലെ സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് ലഭിച്ച അവസരം അവര്‍ ഇടപെട്ട് ഇല്ലാതാക്കിയെന്നും മാധ്യമ പ്രവര്‍ത്തക തുറന്നെഴുതിയിട്ടുണ്ട്. സെമിനാറില്‍ ചാനലിനെതിരെ എന്തെങ്കിലും പറഞ്ഞെങ്കിലോ എന്ന ഭയമാണ് അവര്‍ ഇടപെട്ട് തന്നെ ഒഴിവാക്കാന്‍ കാരണമെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.
എന്താണ് ന്യുസ് റൂമിലെ ജാതീയത എന്നത് എന്റെ സഹപ്രവര്‍ത്തകര്‍ ഇന്നലെ എനിക്ക് അനുഭവത്തിലൂടെ കാട്ടിതന്നു. ഞാന്‍ പങ്കെടുക്കുന്നു എന്ന കാരണത്താന്‍ പ്രോഗ്രാം കാന്‍സല്‍ ചെയ്യാന്‍ അവര്‍ ഫാറൂഖ് കോളജ് അധികൃതരോട് നിര്‍ദേശിച്ചു. അത് പാലിച്ച് തന്റെ ഒഴിവാക്കി മറ്റൊരു വേദിയില്‍ കോളജ് അധികൃതര്‍ പരിപാടി നടത്തി. ഇതില്‍ നിന്നും തനിക്ക് ഒരു കാര്യം മനസ്സിലായി... എന്നെ ഇന്നും അവര്‍ തീണ്ടാപ്പാട് അകലെ നിര്‍ത്താന്‍ ശ്രമിക്കുന്നു.
കഴിഞ്ഞ ഒമ്പത് മാസത്തെ അവരുടെ മാസിക പീഡനം സഹിക്കാനാവാതെയാണ് ഞാന്‍ മരിക്കാന്‍ ശ്രമിച്ചത്.. അവിടെ നിന്നും രക്ഷപ്പെട്ടതോടെ ഫേസ്ബുക്ക് വഴിയും അല്ലാതെയും എന്നെ പലവിധത്തില്‍ അപമാനിച്ചു. അന്നും ഞാന്‍ മൗനം പാലിച്ചു. പക്ഷെ ഇപ്പോള്‍ എന്റെ എല്ലാ മൗനവും അവര്‍ ഇന്നലെ വീണ്ടും വാമൂടി കെട്ടി കൊല്ലാന്‍ നോക്കി. ഇനി എനിക്ക് ഉറക്കെ സംസാരിക്കണം.
ചാനലില്‍ തീണ്ടാപ്പാട് അകലെ എന്നെ നിര്‍ത്തിയവര്‍ ഇന്ന് പൊതുസമൂഹത്തിലും തീണ്ടാപ്പാട് അകലെ നിര്‍ത്തുന്നുവെന്നുവെന്ന് അവര്‍ പറഞ്ഞുവയ്ക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ :
ഞാൻ ന്യൂസ് 18 കേരളയിലെ ദളിത് മാധ്യമപ്രവർത്തക...... മാസ്സ് കമ്മ്യൂണിക്കേഷൻ ജേർണലിസം 2011 ൽ എം ജി യൂണിവേഴ്സിറ്റി നിന്നും പഠിച്ചിറങ്ങി..
പദവിയും പ്രശസ്തിയും ആഗ്രഹിച്ചല്ലഫാറൂഖ് കോളേജിൽ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിച്ചത്... അവർ തിരങ്ങെടുത്ത വിഷയം ഒന്നുമാത്രമാണ്... ന്യൂസ് റൂമിലെ ജാതീയത.. അതായിരുന്നു വിഷയം.... എനിക്കും എന്തേലും മറ്റുള്ളവർക്ക് പറഞ്ഞു നൽകാൻ സാധിക്കും എന്നൊരു തോന്നൽ...ഞാൻ വന്ന വഴി അതിനു ഞാൻ കൊടുത്ത ബഹുമാനം അത് ആർകെങ്കിലും പ്രയോജനമാവട്ടെ എന്നു കരുതി...
പക്ഷെ എന്താണ് ന്യൂസ് റൂമിലെ ജാതീയത എന്നത് എന്റെ സഹപ്രവർത്തകർ ഇന്നലെ എനിക്ക് അനുഭവത്തിലൂടെ കാട്ടിത്തന്നു... ഞാൻ പങ്കെടുക്കുന്നു എന്ന കാരണത്താൽ പ്രോഗ്രാം cancel ചെയ്യാൻ കോളേജിനോട് ആവശ്യപ്പെട്ടു.... കോളേജ് അധികൃതർ പരിപാടി cancel ചെയ്തു... എന്നാൽ അതേ പ്രോഗ്രാം സംഘാടകർ വേദി മാറ്റി നടത്തി.....
എനിക്ക് ഇതിൽ നിന്നും ഒരു കാര്യം മനസിലായി..... എന്നെ ഇന്നും അവർ തീണ്ടാപ്പാട് അകലെ നിർത്താൻ ശ്രെമിക്കുന്നു...
കഴിഞ്ഞ 9മാസത്തെ അവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ഞാൻ മരിക്കാൻ ശ്രെമിച്ചത്....... അവിടെ നിന്നും രക്ഷപെട്ടപ്പോൾ ഫേസ്ബുക് വഴിയും അല്ലാതെയും എന്നെ പലവിധത്തിൽ അപമാനിച്ചു.... അന്നും ഞാൻ മൗനം പാലിച്ചു. പക്ഷെ ഇപ്പോൾ എന്റെ എല്ലാ മൗനവും അവർ ഇന്നലെ വീണ്ടും വാമൂടി കെട്ടി കൊല്ലാൻ നോക്കി.. ഇനി എനിക്ക് ഉറക്കെ മിണ്ടണം....
സഹപ്രവര്‍ത്തകരോട് ഒന്നുമാത്രം പറയാനുണ്ട് നിങ്ങൾക്ക് എതിരെ ഞാൻ കൊടിപിടിക്കാത്ത എന്റെ കഴിവ് കേടായി കാണരുത്. എനിക്ക് ബഹളം വെച്ച് ആളുകളെ കൂട്ടാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. NWMI പ്രവർത്തകർ പല ദളിത് സങ്കടനകൾ, വ്യക്തികൾ എനിക്ക് ഒപ്പം നിലനിന്നപ്പോഴും നിരുൽഹപ്പെടുത്തി അവരെ മടക്കി അയച്ചു.... ചാനലിൽ തീണ്ടാപ്പാട് അകലെ എന്നെ നിർത്തിയവർ ഇന്ന് പൊതുസമൂഹത്തിലും തീണ്ടാപ്പാട് അകലെ നിർത്തുന്നു.......
https://www.facebook.com/Malayalivartha






















