ഹാദിയ കേസില്‍ നിന്നും മുസ്ലീം ലീഗ് പിന്‍മാറി; കേരള യൂത്ത് ലീഗ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ ഫയല്‍ ചെയ്ത കേസില്‍ നിന്നും പിന്‍മാറുന്നു

ഹാദിയ കേസിൽ നിന്നും ലീഗ് പിൻമാറി. കേരള യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ഫയൽ ചെയ്ത കേസിൽ നിന്നും പിൻമാറാനാണ് തീരുമാനം. ഹാദിയ കേസ് പിന്തുടർന്നാൽ ലീഗിനും കോൺഗ്രസിനുമുള്ള മതേതര മുഖം നഷ്ടമാകുമെന്ന കണ്ടെത്തലിനെ തുടർന്നാൽ കേസിൽ നിന്നും പൂർണമായി പിൻമാറാൻ യു ഡി എഫും ലീഗും തീരുമാനിച്ചത്.
അഖില എന്ന ഹാദിയ ഇപ്പോൾ തീവ്ര ഇസ്ലാം സംഘടനകളുടെയും സി പി എമ്മിന്റെയും വിൽപ്പന ചരക്കാണ്. ഇതിൽ കയറി തലയിട്ട് ബിജെപിക്ക് വളമാകേണ്ടെന്ന നിലപാടിലാണ് യു ഡി എഫ്. വേങ്ങര ഉപതെരഞ്ഞടുപ്പാണ് യു ഡി എഫിനെ ഇതിൽ നിന്നും പിന്തിരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞടുപ്പിനു തൊട്ടുമുമ്പാണ് മുനവറലി തങ്ങൾ ഹാദിയ കേസിൽ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്. ഹാദിയ വീട്ടുതടങ്കലിലാണെന്നും ഇതിനെതിരെ കമീഷൻ നടപടിയെടുക്കണമെന്നുമാണ് ആവശ്യം.
ചൊവ്വാഴ്ചയാണ് കേസ് പരിഗണിച്ചത്. മുനവറലി തങ്ങൾ കേസിൽ ഹാജരാകാൻ തിരുവനന്തപുരത്തേക്ക് തിരിച്ചെങ്കിലും കുഞ്ഞാലികുട്ടി മടക്കി വിളിക്കുകയായിരുന്നു. മലപ്പുറത്തെ ഹിന്ദു വോട്ടുകളിൽ ഒരു നല്ല ശതമാനം ലഭിക്കുന്നത് ലീഗിനാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഹൈന്ദവരെ പിണക്കേണ്ടെന്ന തീരുമാനമാണ് ലീഗ് സ്വീകരിച്ചത്.
സംസ്ഥാന വനിതാ കമ്മീഷനെ ഉപയോഗിച്ചാണ് സി പി എം ഹാദിയ കേസിനെ ഉപയോഗിക്കുന്നത്. സി പി എം ഇത് വരെയും നാദിയ കേസിൽ നേരിട്ട് ഇടപെട്ടിട്ടില്ല. വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ സി പി എം നേതാവാണ്. അവരെ ഉപയോഗിച്ചാണ് പാർട്ടി കരുക്കൾ നീക്കുന്നത്. അതേ സമയം പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളുടെ പ്രധാന പ്രചരണായുധം ഹാദിയയാണ്.
അഖില എന്ന ഹാദിയയെ ബിജെപിയും ഉപയോഗിക്കുന്നില്ല. സമുദായ സ്പർദ്ധയുണ്ടാക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം. വൈക്കം സ്വദേശിനി അഖില പിന്നീട് ഇസ്ലാം മതവിശ്വാസിയാവുകയായിരുന്നു. സി പി എം പ്രവർത്തകനായ അശോകനാണ് അഖിലയുടെ പിതാവ്. അദ്ദേഹത്തിന്റെ സംരക്ഷണയിലാണ് ഇപ്പോൾ അഖില. കോടതി നിർദ്ദേശ പ്രകാരമായിരുന്നു ഇത്. ഇപ്പോൾ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി രംഗത്തെത്തി.
https://www.facebook.com/Malayalivartha























