Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജിഷയുടെ അമ്മ രാജേശ്വരി ലാവിഷായി ജീവിച്ച് കനം കൂടിയ നോട്ടുകള്‍ ടിപ്പ് നല്‍കുമ്പോള്‍ അച്ഛന്‍ മരിച്ചത് ഒരു തുള്ളി വെള്ളം കിട്ടാതെ; മരവിപ്പിക്കുന്ന സത്യവുമായി അയല്‍ക്കാര്‍

09 NOVEMBER 2017 10:10 PM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂരില്‍ ക്രൂരമായി പീഡിപ്പിച്ച് കൊല്ലപ്പെട്ട ജിഷയുടെ പിതാവിന്റെ മരണം ആരുടെയും കണ്ണുകള്‍ നനയിക്കുന്നതാണ്. ജിഷയുടെ അമ്മ സര്‍ക്കാറിന്റെയും മറ്റ് സന്നത്ത സംഘടനകളുടെയും ആനുകൂല്യം നേടി ധൂര്‍ത്തടിച്ച് ആഢംബര ജീവിതം നയിക്കുമ്പോള്‍ ജിഷയുടെ അച്ഛന്‍ പാപ്പുക്കുട്ടി ഒരു തുള്ളി വെള്ളത്തിനായി ബുദ്ധിമുട്ടുകയായിരുന്നു.

അദ്ദേഹത്തിന്റെ അവസാന നാളുകള്‍ പട്ടിണിയിലായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ആരും പരിചരിക്കാനില്ലാതെ നാട്ടുകാരുടെ സഹായത്താല്‍ വീട്ടില്‍ തള്ളിനീക്കിയ പാപ്പു റോഡില്‍ കിടന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് കഞ്ഞിവെള്ളം വാങ്ങിക്കുടിച്ചത് അയല്‍ക്കാരിയില്‍ നിന്നായിരുന്നു. പന്ത്രണ്ടരയോടെയാണ പാപ്പുവിനെ വീടിന് മുന്നില്‍ വെച്ച് അയല്‍ക്കാരി സിന്ധു കാണുന്നത്. നിരങ്ങി നീങ്ങി വീടിന് മുന്നിലൂടെ പോകുകയായിരുന്നു. മുന്നിലെത്തിയപ്പോള്‍ സിന്ധുവില്‍ നിന്നും കഞ്ഞിവെള്ളം വാങ്ങിക്കുടിക്കുകയായിരുന്നു.

പാപ്പുവിന്റെ അന്ത്യനിമിഷങ്ങളെ കുറിച്ച് അയല്‍ക്കാരി സിന്ധു പറഞ്ഞത് ഇങ്ങനെയാണ്. ഏതാണ്ട് പന്ത്രണ്ടരയായി കാണും. പാപ്പുച്ചേട്ടന്‍ നിരങ്ങി വീടിന് മുമ്പിലൂടെ പോകുവായിരുന്നു. വീടിന്റെ മുന്നിലെത്തിയപ്പോള്‍ എന്റെ മുഖത്തേക്ക് നോക്കി. ഇച്ചരി കഞ്ഞിവെള്ളം തരാമോന്ന് ചോദിച്ചു. ഞാന്‍ കപ്പില്‍ കഞ്ഞി വെള്ളം കൊടുത്തു. കുടിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. വിശക്കുന്നുണ്ടോ , ചോറ് വേണമോ എന്ന് ഞാന്‍ ചോദിച്ചു. മുഖത്തേക്ക് സുക്ഷിച്ച് നോക്കിയതല്ലാതെ മറുപിടിയൊന്നും പറഞ്ഞില്ല.

പിന്നീട് തിരിച്ചു വന്നപ്പോള്‍ അവശനിലയില്‍ റോഡില്‍ കിടക്കുന്നതാണ് കണ്ടത്. പാപ്പുച്ചേട്ടാ വെയിലത്ത് കിടക്കണ്ട, ആ തണലത്തേക്ക് മാറിക്കിടക്ക് എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ മുഖത്തേക്കിങ്ങനെ നോക്കി. ഒന്നും പറഞ്ഞില്ല. തണലത്തേക്ക് മാറ്റിക്കിടത്തി പഞ്ചായത്ത് മെമ്പറെ വിളിച്ചു. മെമ്പര്‍ വന്നപ്പോഴേക്കും വായില്‍ നിന്നും പതയൊക്കെ വന്നിരുന്നു വയറ്റീന്നും പോയിക്കിടക്കയായിരുന്നു. പിന്നെയൊന്നും മിണ്ടീല്ല. സിന്ധു പറഞ്ഞു.

ഹൃദ്രോഗം അടക്കമുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നെന്നും ഹൃദ്രോഹം കൂടിയതു കൊണ്ടാണ് മരണം സംഭവിച്ചതെന്നുമാണ് ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം വ്യക്തമാക്കിയത്. അതേസമയം നാട്ടുകാര്‍ അടക്കമുള്ളവര്‍ പാപ്പുവിന്റെ ദാരുണ മരണത്തില്‍ കുറ്റപ്പെടുത്തിയത് മകള്‍ ദീപയെയും ഭാര്യ രാജേശ്വരിയെയുമാണ്. ജിഷയുടെ മരണത്താല്‍ ലഭിച്ച പണം അമ്മയും മകളും ധൂര്‍ത്തടിച്ചപ്പോഴും പാപ്പുവിന് ഒന്നും നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

ജീവനാംശം ലഭിക്കണം എന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ ട്രിബ്യൂണലിനെ സമീപിച്ച പാപ്പു അനുകൂല ഉത്തരവ് നേടിയിരുന്നതായി ദളിത് പ്രവര്‍ത്തകന്‍ ഒര്‍ണ കൃഷ്ണന്‍കുട്ടി പറഞ്ഞു. എന്നിട്ടും ജീവിക്കാന്‍ ആവശ്യമായ പണം നല്‍കാന്‍ മകള്‍ ദീപ തയ്യാറായില്ല. സര്‍ക്കാറില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും സഹായം രാജേശ്വരിക്കും മകള്‍ക്കും ലഭിച്ചെങ്കിലും അതൊന്നും പാപ്പുവിന് മരുന്ന് വാങ്ങിനല്‍കാന്‍ പോലും നല്‍കിയിരുന്നില്ല. ഇക്കാര്യത്തില്‍ നാട്ടുകാര്‍ അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു.

പാപ്പു മരണപ്പെട്ടതറിഞ്ഞ് മകള്‍ ദീപ സ്ഥലത്തെത്തിയിരുന്നു. അച്ഛന്‍ ജനിച്ചു വളര്‍ന്ന വീടാണിത്. ഈ വീട്ടില്‍ വെച്ചു തന്നെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുമെന്ന് ദീപ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം ദീപയുടെ മാതാവ് രാജേശ്വരി ഭര്‍ത്താവിനെ കാണാന്‍ എത്തിയിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends