അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യം കഴിച്ചാൽ കാൻസർ ഉറപ്പ്

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ പ്രധാന മത്സ്യ മാർക്കറ്റുകളിലെത്തിക്കുന്ന മീൻ വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക. കാരണം ഇതിൽ സോസിയം ബെൻസോയേറ്റ് എന്ന മാരക വിഷം അടങ്ങിയിരിക്കുന്നു. ഇത് കാൻസറിന് കാരണമാകുന്ന വിഷമാണ്. മാരക രാസപദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന കാര്യം ഭക്ഷ്യ സുരക്ഷാ കമ്മീഷണർ തന്നെയാണ് മനസിലാക്കിയിട്ടുള്ളത്.
സംസ്ഥാനത്തക്ക് ലഭിക്കുന്ന മത്സ്യങ്ങളിലെല്ലാം അതീവ ഗുരുതരമായ രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു എന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇത്രയും കാലം ഫോർമാലിനിലാണ് ഇത് ഒതുങ്ങി നിന്നത്. എന്നാൽ വിൽപ്പന സാധ്യതകൾ വർധിച്ചതോടെ രാസപദാർത്ഥങ്ങൾ ചേർക്കുന്ന പതിവും വർധിച്ചു. ലാഭമാണ് പ്രധാന വിഷയം.
ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തായത്. എന്നാൽ ഇക്കാര്യം പുറത്തു വിടാതെ സൂക്ഷിച്ചിരിക്കുകയാണ് വകുപ്പ്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മത്സ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ പരിശോധനക്കയച്ചു. ഐസ് ഫാക്ടറികളിലും പരിശോധന വ്യാപകമാക്കി.
ഐസിൽ ഫോർമാലിൻ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ഐസ് ഉണ്ടാക്കുന്ന ഫാക്ടറിയിൽ തന്നെയാണ് ഫോർമാലിൽ ഉപയോഗിക്കുന്നത്. ഇത്തരം ഫാക്ടറികൾ അടച്ചു പൂട്ടി. കേരള ലോകായുക്ത ഒരു പ്രത്യേക ഉത്തരവിലൂടെ മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഒരു ഉത്തരവ് നൽകിയിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് ഉത്തരവ് നൽകിയത്. എന്നാൽ ഇരുവരും ഒരു നടപടിയും സ്വീകരിച്ചില്ല.
അടുത്ത കാലത്താണ് സോഡിയം ബെൻസോയേറ്റ് ഉപയോഗിക്കാൻ ആരംഭിച്ചത്. ഇത് കണ്ടെത്താൻ ടാസ്ക് ഫോഴ്സിന് രൂപം നൽകിയിട്ടുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വാദം. സാഗർ റാണി എന്നൊരു കർമ്മ പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്. മറൈൻ പോലീസിന്റെ സഹകരണത്തോടെയാണിത്. ഇവർ തുറമുഖങ്ങളിലും മാർക്കറ്റുകളിലും മൊത്തവ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. സാമ്പിളുകൾ ശേഖരിച്ചു.
15 സാമ്പിളുകളിൽ ഫോർമാലിനും 5 സാമ്പിളുകളിൽ സോഡിയം ബെൻസോയേറ്റും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ബോധവത്കരണ പരിപാടികളും മറ്റും നടത്താനുള്ള ഒരുക്കത്തിലാണ് വകുപ്പ്. ലക്ഷങ്ങൾ ചെലവിട്ട് ബോധവത്കരണം നടത്തുന്നത് ആർക്കു വേണ്ടിയാണെന്നറിയില്ല. കാരണം മത്സ്യത്തിൽ വിഷം ചേർക്കുന്നവർക്ക് ബോധവത്കരണം കൊണ്ട് ഒരു പ്രയോജനവുമില്ല. അവർ മനുഷ്യരെ കൊല്ലാനാണ് അപ്രകാരം ചെയ്യുന്നത്. മത്സ്യം വാങ്ങാനെത്തുന്നവരെ ബോധവത്കരിച്ചിട്ട് കാര്യമില്ല. കാരണം അവർക്ക് മത്സ്യം പരിശോധിക്കാനുള്ള സംവി ധാനമില്ല.
ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ട ആരോഗ്യ വകുപ്പ് പലപ്പോഴും നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് , ഉദ്യോഗസ്ഥരെ ചോദിച്ചാൽ തരില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
https://www.facebook.com/Malayalivartha


























