നിയമ വിദ്യാർഥിനിയായിരുന്ന ജിഷയുടെ കൊലപാതകക്കേസിന്റെ അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ചൊവ്വാഴ്ച തുടങ്ങും

നിയമ വിദ്യാർഥിനിയായിരുന്ന പെരുമ്പാവൂർ സ്വദേശിനി 29കാരി ജിഷയെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ചൊവ്വാഴ്ച തുടങ്ങും. ഈ വാദം കൂടി കഴിഞ്ഞാൽ വിചാരണ നേരിടുന്ന പ്രതി അമീറുൾ ഇസ്ലാമിനെതിരായ കേസിൽ കോടതി വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷികളുടെ വിസ്താരം നേരത്തെ പൂർത്തിയായതാണ്.
2016 ഏപ്രിൽ 28 രാത്രി 8.30 ഓടെയാണ് മരിച്ച നിലയിൽ ജിഷയെ അമ്മ രാജേശ്വരി കണ്ടെത്തിയത്. ആദ്യദിവസങ്ങളിൽ പോലീസിന്റെ അനാസ്ഥ മൂലവും മാധ്യമശ്രദ്ധ പതിയാത്തതിനാലും ഇത് അധികമാരുടേയും ശ്രദ്ധയിൽപ്പെട്ടില്ല.
നവമാധ്യമങ്ങളിൽ ജിഷയ്ക്ക് നീതിയ്ക്കായുള്ള ക്യാമ്പയിനുകൾ ശക്തമായതോടെയാണ് ഇത് മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത്. കേരളത്തിലെ പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ കൊലപാതകം കോളിളക്കമുണ്ടാക്കി.
https://www.facebook.com/Malayalivartha
























