Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഏഷ്യാനെറ്റ് തലവന്‍ രാജീവ് ചന്ദ്രശേഖരന്റെ നിരാമയ റിസോര്‍ട്ട് ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു... വിഷയം ന്യൂസ് നൈറ്റില്‍ ചര്‍ച്ചക്കെടുത്ത് വിനു വി ജോണ്‍ താരമായി; ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് വെള്ളം കുടിച്ചു പോയി

23 NOVEMBER 2017 10:20 PM IST
മലയാളി വാര്‍ത്ത

ഭൂമി കൈയേറ്റവിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് തങ്ങളുടെ ചാനല്‍ മേധാവിയുടെ കൈയേറ്റം തന്നെ ചര്‍ച്ചക്കെടുത്തത് ശ്രദ്ധ നേടുന്നു. ഏഷ്യാനെറ്റ് ന്യൂസ് തലവന്‍ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി അടിച്ചു തകര്‍ത്ത സംഭവത്തില്‍ സൈബര്‍ ലോകത്ത് ഇടതു പ്രവര്‍ത്തകര്‍ വെല്ലുവിളിയും പരിഹാസ്യവുമായി രംഗത്തെത്തിയപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസ് തങ്ങളുടെ ചാനല്‍ മേധാവിയുടെ കൈയേറ്റം തന്നെ ചര്‍ച്ചക്കെടുത്തത്. ഈ ഷോയില്‍ ഇടതു നേതാക്കളുടെയും ഡിവൈഎഫ്‌ഐയുടെയും കാപട്യങ്ങളെ ഒന്നൊന്നായി പൊളിച്ചടുക്കുകയായിരുന്നു വിനു വി ജോണ്‍.

കൈയേറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒഴിപ്പിക്കാനെന്ന പേരില്‍ അടിച്ചു പൊളിക്കേണ്ട ചുമതല ഡിവൈഎഫ്‌ഐക്കാണോ? എന്നും ഒരു സെന്റ് കൈയേറ്റം പോലും ഒഴിപ്പിക്കാന്‍ കഴിവില്ലാത്തവരാണോ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ പോകുന്നതെന്നും ചോദിച്ച് പരിഹാസ്യ ശരങ്ങളുമായി വിനു ഷോ തന്നെയാക്കി മാറ്റുകയായിരുന്നു. റിസോര്‍ട്ടിരിക്കുന്ന പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണെന്ന കാര്യം വിനു ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സി.പി.എം നേതാക്കള്‍ തയ്യാറായില്ലെന്ന കാര്യമാണ് അവതാരകന്‍ ചൂണ്ടിക്കാട്ടിയത്. ഓരോ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി നേതാക്കള്‍ പിന്മാറിയെന്ന കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറായത് പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍ മാത്രമായിരുന്നു. അദ്ദേഹമാകട്ടെ വിനുവിനെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗങ്ങളില്ലാതെ മുടന്തി വെള്ളം കുടിക്കുകയും ചെയ്തു. ഒടുവില്‍ രാജീവ് ചന്ദ്രശേഖരന്‍ കൈയേറ്റം ഒഴിഞ്ഞു തരണം എന്നു പറഞ്ഞായിരുന്നു സലിമോന്റെ മറുപടി. വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു, നിരാമയ റിട്രീറ്റ് റിസോര്‍ട്ട് മാനേജര്‍ രജീഷ് കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

മൂന്നാറില്‍ കുറിഞ്ഞി സങ്കേതം കൈയേറിയ എംപി ജോയസ് ജോര്‍ജ്ജിന്റെ വിഷയവും ഇടതു എംഎല്‍എ പി വി അന്‍വറിന്റെ കൈയേറ്റ വിഷയവും ചൂണ്ടിക്കാട്ടി ഇവിടെയൊക്കെ ഡിവൈഎഫ്‌ഐ അടിച്ചു തകര്‍ക്കാന്‍ എത്തിയോ എന്നു വിനു ചോദിച്ചു. ഇങ്ങനെ നിരാമയ പുറമ്‌ബോക്ക് കൈയേറിയോ എന്നും കയ്യേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ഒത്താശയോ എന്നുമുള്ള ടാഗ് ലൈനിലാണ് ചര്‍ച്ച നടന്നത്. നിരാമയ റിസോര്‍ട്ട് പുറമ്‌ബോക്ക് കൈയേറിയെന്ന് കാണിച്ച് തഹസില്‍ദാര്‍ കത്തു നല്‍കിയെന്നും. ഇതിന് ശേഷം മുഖ്യമന്ത്രിക്ക് കത്തെഴുതിയെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് സലിമോന്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍, ഒരു വര്‍ഷം മുമ്ബ് ഇങ്ങനെ കത്തു ലഭിച്ചിട്ടും സി.പി.എം സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും വിനു ചോദിച്ചു. ഇങ്ങനെ കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എന്തായാലും നിരാമയ റിസോര്‍ട്ട് കൈയേറിയിട്ടേ ഇല്ലെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മാനേജര്‍ അഭിപ്രായപ്പെട്ടത്. കോടതി വിധി പോലും പഞ്ചായത്ത് പ്രസിഡന്റ് തെറ്റായി വ്യാഖ്യാനിച്ചു എന്നും മാനേജര്‍ രജീഷ് കുമാര്‍ പറഞ്ഞു. ചര്‍ച്ചക്കൊടുവില്‍ വിനു വി ജോണിന്റെ വെല്ലുവിളി സ്വീകരിച്ച് നാളെ തന്നെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്.

ഇന്ന് രാവിലെയാണ് കയ്യേറ്റം ആരോപിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്. അഞ്ച് വില്ലകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. അതേസമയം ആക്രമണം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. പുറംപോക്ക് ഭൂമി കയ്യേറിയെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ റിസോര്‍ട്ട് തകര്‍ത്തത്. ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി പി എന്‍ ബിനുവിന്റെ നേതൃത്യത്തില്‍ റിസോര്‍ട്ടിന് മുന്നില്‍ പ്രതിഷേധം നടക്കുമ്‌ബോഴാണ് മറ്റൊരു സംഘം ചുറ്റുമതില്‍ പൊളിച്ച് അകത്ത് കടന്നത്. അഞ്ച് വില്ലകള്‍ പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തു. ഏകദേശം 10 കോടി രൂപയുടെ നഷ്ടടമുണ്ടായെന്ന് നിരാമയ സിഇഒ വിശദീകരിച്ചു. റിസോര്‍ട്ട് തകര്‍ത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിരാമയ സിഇഒ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (7 minutes ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (18 minutes ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (42 minutes ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (47 minutes ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (1 hour ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (1 hour ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (1 hour ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (1 hour ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (2 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (2 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (2 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (2 hours ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (2 hours ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (2 hours ago)

Malayali Vartha Recommends