കുറ്റപത്രത്തെ എതിർക്കാൻ വക്കീൽ; അച്ഛനെതിരെ അമ്മ മൊഴി കൊടുക്കുമ്പോള്‍ രക്ഷകയുടെ റോളില്‍ മീനുട്ടി... അച്ഛനെ രക്ഷിക്കാൻ മകൾ സാക്ഷിക്കൂട്ടിലെത്തുമോ?

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിനെതിരേ കൃത്യമായി നിയമസാധ്യത മുന്‍ഭാര്യ മഞ്ജുവിന്റെ മൊഴിയെ ആശ്രയിച്ച്. ദിലീപിന് പല കാരണങ്ങളാല്‍ നടിയോട് ഉണ്ടായിരുന്ന വ്യക്തി വിദ്വേഷത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളത് മഞ്ജു വാര്യര്‍ക്കാണെന്നും മഞ്ജു ഈ കാര്യങ്ങള്‍ കോടതിയില്‍ പറയേണ്ടത് കേസില്‍ അത്യാവശ്യ ഘടകമായി നില്‍ക്കുന്നെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ദിലീപ് - മഞ്ജു തകര്‍ത്ത കുടുംബബന്ധത്തിലെ പ്രശ്‌നങ്ങളിലേക്കും ഇത് ചെന്നെത്തും.
മഞ്ജു വാര്യരുടെ മൊഴിക്ക് കേസില്‍ വലിയ പ്രധാന്യമാണുള്ളത്. മഞ്ജു വാര്യരും പള്‍സര്‍ സുനിയും ദിലീപിനെതിരായ മൊഴിയില്‍ ഉറച്ചുനിന്നാല്‍ ഗൂഢാലോചനകുറ്റം തെളിയിക്കാന്‍ കഴിയുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ആ കാര്യങ്ങള്‍ മഞ്ജു വാര്യര്‍ കോടതിയില്‍ പറയേണ്ടി വരും. എന്നാല്‍, മഞ്ജു കോടതിയിലെത്തിയാല്‍ പ്രതിഭാഗം കുടുംബപ്രശ്‌നങ്ങളിലേക്കു കടക്കുക സ്വാഭാവികം.
ഈ സാഹചര്യം ഒഴിവാക്കാന്‍ മഞ്ജുവിനു ശ്രദ്ധിക്കേണ്ടിവരും. മഞ്ജു പോലീസിനു നല്‍കിയ മൊഴിയില്‍ ദിലീപിനെതിരേ പരിമിത പരാമര്‍ശങ്ങളേ നടത്തിയിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്. ദിലീപ് തന്റെ ജാമ്യാപേക്ഷയില്‍ മഞ്ജു വാര്യര്‍ക്കെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. മഞ്ജു-ബി. സന്ധ്യ-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണു കേസെന്നായിരുന്നു ദിലീപിന്റെ വാദം.
ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍. വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ വാദങ്ങളെ തകര്‍ത്തെറിയുന്ന അഭിഭാഷകന്‍. മകളുടെ മൊഴിയുണ്ടെങ്കില്‍ മഞ്ജു പറയുന്നത് കള്ളമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ആക്രമത്തിനിരയായ നടിയാണ് കുടുംബം തകര്‍ത്തതെന്ന നിലപാട് ദിലീപിനില്ലെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം.
ഇതിനൊപ്പം തനിക്കെതിരെയുള്ള ഗൂഢാലോചന തെളിയിക്കാനും മകളുടെ നിലപാട് വിശദീകരണത്തിലൂടെ ദിലീപിന് കഴിയും. അങ്ങനെ നടിയെ ആക്രമിക്കേണ്ട വൈരാഗ്യം തനിക്കില്ലെന്ന് വരുത്താനാകും ശ്രമിക്കുക. സിനിമയിലെ ചില്ലറ പ്രശ്നങ്ങള്‍ മാത്രമാണ് തനിക്ക് നടിയുമായുള്ളതെന്ന് വരുത്തുകയാണ് ദിലീപിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ മകള്‍ മൊഴി കൊടുക്കാനെത്തിയാല്‍ കേസിന്റെ ഗതിയാകെ മാറി പോകും. കാര്യകാരണങ്ങള്‍ സഹിതം തന്റെ ഭാഗം കോടതിയെ അവതരിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുക.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നതില്‍ ഗൂഢാലോചനയാണു ദിലീപിനെതിരായ പ്രധാന കുറ്റം. ഗൂഢാലോചന പോലീസും പ്രോസിക്യൂഷനും എങ്ങനെ തെളിയിക്കും എന്നതിനെ ആശ്രയിച്ചാകും കേസിന്റെ വിധി. ഗൂഢാലോചന കേസുകളില്‍ സാക്ഷിമൊഴികള്‍ക്കു പ്രസക്തിയില്ലെന്നാണു നിയമവിദഗ്ധര്‍ പറയുന്നത്. കൃത്യം നടത്താനുള്ള താല്‍പര്യം, കൃത്യത്തിനുശേഷം പ്രതികളുടെ പ്രവൃത്തികള്‍ എന്നിവ തമ്മില്‍ ബന്ധപ്പെടുത്താന്‍ കഴിഞ്ഞാല്‍ കുറ്റം സ്ഥാപിക്കാനാവും.
പ്രതിഭാഗം സാക്ഷികള്‍ വരാനിരിക്കുന്നു. ഇപ്പോള്‍ത്തന്നെ ആറു സാക്ഷികളെ ദിലീപ് സ്വാധീനിച്ചിട്ടുണ്ടെന്നാണു പോലീസ് പറയുന്നു. പോലീസ് മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ച ചാര്‍ളി തോമസ് അവസാനനിമിഷം പിന്മാറിയതും സ്വാധീനം കൊണ്ടാണ്. ദിലീപിന്റെ ദുബായ്‌യാത്രയും സാക്ഷികളെ സ്വാധീനിക്കാനാണെന്നാണു പോലീസിന്റെ നിരീക്ഷണം.
ഹൈക്കോടതി ശിപാര്‍ശപ്രകാരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് വിചാരണ ഏതുകോടതിയിലാണെന്നു തീരുമാനിക്കുക. വിചാരണ െവെകുന്നത് പ്രതികള്‍ക്കു സാക്ഷികളെ സ്വാധീനിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നതാണ് അതിവേഗകോടതി ആവശ്യപ്പെടാന്‍ കാരണം. 353 സാക്ഷികള്‍ പ്രോസിക്യൂഷന്‍ ഭാഗത്തുതന്നെയുണ്ട്.
https://www.facebook.com/Malayalivartha

























