മനോനില തകരാറില്‍, മാതാപിതാക്കളോട് ശത്രുത കാണിക്കുന്നു; കേസില്‍ നിര്‍ണായക നീക്കവുമായി ഹാദിയയുടെ പിതാവ്

ഹാദിയ കേസില്‍ പിതാവിന്റെ ഭാഗത്ത് നിന്ന് നിര്‍ണായക നീക്കം. ഹാദിയയുടെ മാനോനില തകരാറിലാണെന്ന് വാദം കോടതിയില്‍ ഉയര്‍ത്താനുള്ള നീക്കത്തിലാണ് പിതാവ് അശോകന്‍. ഇത് കണക്കിലെടുത്താണ് ഹൈക്കോടതി വിവാഹം റദ്ദ് ചെയ്തതെന്നും വാദിക്കാനാണ് പിതാവിന്റെ തീരുമാനം.
ഹാദിയയുടെ വാദം തുറന്ന് കോടതിയില്‍ കേള്‍ക്കരുതെന്ന വാദം വീണ്ടും കോടതിയില്‍ ഉയര്‍ത്തുമെന്ന് കേരള ഹൗസില്‍ ഹാദിയയുടെ പിതാവ് അശോകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അഭിഭാഷകന്‍ പ്രതികരിച്ചു. ഹാദിയ മാതാപിതാക്കളോട് ശത്രുക്കളോടെന്ന പോലെയാണ് വീട്ടില്‍ പെരുമാറുന്നതെന്നും ഇത് ഹാദിയയുടെ മനോനില തന്നെ തകരാറിലാണെന്നാണ് വിശദീകരിക്കുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു.
മനോനില തൃപ്തികരമല്ലെന്ന് സ്ഥിതീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. സുപ്രീംകോടതിയിൽ ഹാജരാകാൻ ദില്ലിയിലെത്തിയ ഹാദിയക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.. കേരള ഹൗസിൽ മാധ്യമങ്ങൾക്കും അതിഥികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ദില്ലിക്ക് പുറപ്പെടുന്നതിന് മുൻപ് ഹാദിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























