ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു; പ്രണയം നടിച്ച് പീഡനം; പീഡനദൃശ്യങ്ങൾ പകർത്തി വാട്ട്‌സ്അപ്പ് വഴി പ്രചരിപ്പിച്ചു; ഒടുവിൽ പ്രതി പിടിയിലായി

കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജില്‍ ബിരുദവിദ്യാർത്ഥിനിയായിരുന്ന സമയത്താണ് വയനാട് സ്വദേശിനിയായ യുവതി മുരുഗന്‍ ശെല്‍വ്വകുമാർ എന്ന വ്യക്തിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം പിന്നെ പ്രണയമായി വളരുകയായിരുന്നു. എന്നാൽ മുരുഗൻ പ്രണയം നടിക്കുകയായിരുന്നു.
ഇയാൾ കഴിഞ്ഞ ജൂലൈയിൽ യുവതിയെ ലൈംഗീകമായി ഉപയോഗിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ശേഷം ഈ നഗ്നദൃശ്യങ്ങൾ വാട്ട്‌സ്അപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതോടെ പ്രതിശ്രുത വരന് ഇത് അയക്കുകയും ചെയ്തു.
ഇതിനായി വലിയ ഗൂഢാലോചനയാണ് ഇയാള്‍ നടത്തിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡ് മുരുഗന്‍ ശെല്‍വ്വകുമാറിന്റെ സുഹൃത്തിന്റേതാണ്. നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കും മുന്‍പ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡ് ആദ്യം മൊബൈല്‍ കമ്പനിക്ക് മടക്കി നല്‍കി. എന്നാല്‍ അതേ നമ്പരില്‍ വാട്ടസ്അപ്പ് തുടര്‍ച്ചയായി ഉപയോഗിച്ച് കൊണ്ടെ ഇരുന്നു.
ദൃശ്യങ്ങള്‍ പ്രചരിച്ച ഉടന്‍ പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പേരിലാണ് ഇപ്പോള്‍ ഈ സിം പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. പിന്നാലെ പഴയ ഉപഭോക്തവായ മുരുഗന്റെ സുഹൃത്തിനെ കണ്ടെത്തിയതാണ് കേസില്‍ വഴിതിരിവ് ഉണ്ടാവാന്‍ കാരണം. ഒടുവിൽ സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാറും, സീനിയര്‍ സൈബര്‍ ക്രൈം ഉദ്യോഗസ്ഥരുമായ സുനില്‍ കുമാര്‍, അരുണ്‍, ഷിബു എന്നീവരുള്‍പ്പെട്ട സംഘം മുരുകനെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം സൈബര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























