ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടി മാത്രം മതിയെന്ന് സർക്കാർ തീരുമാനം

സർവീസ് ചട്ടങ്ങൾ ലംഘിച്ച് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകമെഴുതിയതിന് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പിയും മുൻ വിജിലൻസ് ഡയറക്ടറും ഐ.എം.ജി ഡയറക്ടർ ജനറലുമായ ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടി മാത്രം സ്വീകരിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു. ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ശുപാർശയാണ് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് അടങ്ങിയ സമിതി ചീഫ്സെക്രട്ടറിക്ക് നൽകിയത്. എന്നാൽ, ക്രിമിനൽ കേസ് എടുക്കേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.
ജേക്കബ് തോമസ് അഖിലേന്ത്യാ സർവീസ് ചട്ടങ്ങളുടെ ലംഘനവും ഗുരുതരമായ അച്ചടക്കലംഘനവും നടത്തിയതായി പുസ്തകം പരിശോധിച്ച ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ്, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പി.ആർ.ഡി മുൻ ഡയറക്ടർ കെ.അമ്പാടി എന്നിവരടങ്ങുന്ന സമിതി കണ്ടെത്തിയിരുന്നു. അതേ സമയം, താനെഴുതിയത് സർവീസ് സ്റ്റോറിയല്ല, ആത്മകഥയാണെന്നാണ് ജേക്കബ്തോമസിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha

























