എസ്ബിറ്റിയിൽ നിന്നും വിദ്യാഭ്യാസ വായ്പയെടുത്ത് കുടിശികയായ 20,000 വിദ്യാർത്ഥികൾക്ക് എസ് ബി ഐ യുടെ കെടുകാര്യസ്ഥത കാരണം കേരള സർക്കാർ നൽകുന്ന ധനസഹായം ഡിസംബർ 31 ന് നഷ്ടപ്പെടും

2016 മാർച്ച് വരെ വിദ്യാഭ്യാസ വായ്പ കുടിശികയായവർക്കാണ് സഹായം ലഭിക്കുമായിരുന്നത്. 40 ശതമാനം വിദ്യാർത്ഥികൾ അടച്ചാൽ 60 % സർക്കാർ അടയ്ക്കും. ഇതു വരെ 60,000 അപേക്ഷകൾ സർക്കാരിനു ലഭിച്ചു. വിദ്യാഭ്യാസ വായ്പയുടെ രേഖകളാണ് സർക്കാരിന് നൽകേണ്ടത്.
എസ് ബിറ്റി,എസ്ബിഐയിൽ ലയിക്കുന്നതിനു മുമ്പ് എസ് ബിറ്റിയിൽ നിന്നും വായ്പ എടുത്തവരാണ് പ്രതിസന്ധിയിലായത്. ഇവർ ലക്ഷങ്ങളാണ് വായ്പയെടുത്തത്. എസ്ബി റ്റി വായ്പാ കുടിശിക പിരിച്ചെടുക്കേണ്ട ചുമതല റിലയൻസിന് കൈമാറിയതോടെ വായ്പയുടെ രേഖകളും റിലയൻസ് കൊണ്ടുപോയി. ഇത് തീർത്തും മനുഷ്യാവകാശ ലംഘനമായിരുന്നു. എന്നാൽ അന്ന് അതിനെ ചോദ്യം ചെയ്യാൻ ആരും മിനക്കെട്ടില്ല. റിലയൻസ് സ്വാധീനം ഉള്ളവരായതിനാൽ അവരെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ല.
വായ്പാ സഹായത്തിനു വേണ്ടി അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബർ 31 എന്നുള്ളത് ജനുവരി 31 ആക്കിയാൽ മുഴുവൻ പേർക്കും സഹായം ലഭിക്കും.
എസ് ബി റ്റിയുടെ വിദ്യാഭ്യാസ വായ്പാ കുടിശിക റിലയൻസ് അസറ്റ് കമ്പനിക്ക് കൈമാറിയത് സംസ്ഥാനത്തെ 20,000 വിദ്യാർത്ഥികളല്ല. അവർക്ക് റിലയൻസിനെ അറിയില്ല. ഇത്തരകാർക്ക് സഹായം നൽകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
എസ് ബി റ്റി യിൽ നിന്നും വായ്പയെടുത്തവർ ബാങ്കിനെ സമീപിക്കുമ്പോൾ തങ്ങളുടെ കൈയിൽ രേഖകളില്ലെന്നും റിലയൻസിനെ സമീപിക്കണമെന്നുമാണ് ബാങ്ക് പറയുന്നത്. ഇത് നിരുത്തരവാദപരമായ നിലപാടാണ്. വിദ്യാർത്ഥികൾ റിലയൻസിൽ നിന്നല്ല വായ്പയെടുത്തിട്ടുള്ളത്. എസ് ബി റ്റിയിൽ നിന്നാണ്. എസ് ബി റ്റി, എസ് ബി ഐ യുമായി ലയിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിക്കേണ്ടത് എസ് ബി ഐയാണ്.
എസ് ബി റ്റിയുടെ വായ്പാ കുടിശിക പിരിക്കാൻ റിലയൻസിനെ ഏൽപ്പിച്ചതിന്റെ പേരിൽ സഹായം ലഭിക്കേണ്ട വിദ്യാർത്ഥികൾക്ക് അത് നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.
കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെടേണ്ടതാണ്. ബാങ്കിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നത് വരെ സഹായം നൽകുന്ന കാലാവധി നീട്ടണം. ബാങ്കിന്റെ കെടുകാര്യസ്ഥതക്ക് വിദ്യാർത്ഥികളെ ബലിയാടാക്കരുത്.
https://www.facebook.com/Malayalivartha


























