ഷീറ്റ്മേഞ്ഞ അടച്ചുറപ്പില്ലാത്ത വീട്ടില്‍ നിന്നും സുമയും രണ്ട് പെൺമക്കളും ഇനി ഇരുനില വീട്ടിലേയ്ക്ക്... സിപിഎം പ്രവർത്തകർ കൈകോർത്തപ്പോൾ 750 ചതുരശ്രയടിയുള്ള ഇരുനില വീടു പടുത്തുയർത്തിയത് 40 ദിവസം കൊണ്ട്...

കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഷീറ്റ് മേഞ്ഞ വീട്ടിൽ അടച്ചുറപ്പില്ലാതെ കഴിയുന്ന സുമയുടെയും രണ്ട് പെൺമക്കളുടെയും ജീവിതം സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇത് സിപിഎം പ്രവര്‍ത്തകര്‍ കൈ കോർത്തപ്പോൾ ഇവർക്കായി ഒരുങ്ങിയത് കിടിലൻ ഇരുനില വീട്. കൊച്ചി തൃക്കാക്കര ചിറ്റേത്തുകര കണ്ണങ്കേരി പരേതനായ ചന്ദ്രന്റെ ഭാര്യ സുമയ്ക്കും അവരുടെ രണ്ടു പെണ്‍മക്കള്‍ക്കുമാണ് ഇനി ഭയമില്ലാതെ ഉറങ്ങാം.
അടച്ചുറപ്പുള്ള സുരക്ഷിതത്വവുമായി സിപിഎം പ്രവര്‍ത്തകര്‍ തയ്യാറാക്കിയ വീടിന്റെ താക്കോല്‍ സുമയും മക്കളും ഏറ്റുവാങ്ങും. 750 ചതുരശ്രയടിയുള്ള ഇരുനില വീടാണ് സുമയ്ക്കും കുടുംബത്തിനുമായി സിപിഎം നിര്‍മ്മിച്ചു നല്‍കുന്നത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ചിറ്റേത്തുകരയില്‍ നടന്ന ചടങ്ങില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് സുമയക്കു വീടിന്റെ താക്കോല്‍ സമ്മാനിച്ചു.
സിപിഎം 22ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മിച്ചുനല്‍കുന്ന 30 വീടുകളില്‍ ആദ്യത്തേതാണ് തൃക്കാക്കരയില്‍ പൂര്‍ത്തിയായിരിക്കുന്നത്. 40 ദിവസംകൊണ്ടാണ് വീടു പൂര്‍ത്തിയാക്കിയത്. ആകെയുള്ള 1.70 സെന്റ് ഭൂമിയിലെ ഷീറ്റ്മേഞ്ഞ വീട്ടില്‍ രണ്ടു പെണ്‍മക്കള്‍ക്കൊപ്പമാണ് സുമ താമസിക്കുന്നത്.
ജില്ലയില്‍ നാലു വീടുകളുടെ നിര്‍മാണംകൂടി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മറ്റു വീടുകളും പാര്‍ടി കോണ്‍ഗ്രസിനുമുമ്പ് പൂര്‍ത്തിയാക്കുമെന്നും കളമശ്ശേരി ഏരിയാ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























