Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ഈ അവിവേകത്തിന് ഇടതുമുന്നണി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരും ; ഇ ശ്രീധരനെ അപമാനിച്ച്‌ അയക്കുന്നത് അഴിമതിക്ക് വഴിയൊരുക്കാനെന്ന് രമേശ് ചെന്നിത്തല

08 MARCH 2018 05:29 PM IST
മലയാളി വാര്‍ത്ത

രാജ്യം ആദരിക്കുന്ന മെട്രോ ശില്പിയായ ഇ ശ്രീധരനെ പോലും അപമാനിച്ചുകൊണ്ട് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഡിഎംആര്‍സിയെ ഒഴിവാക്കുന്നത് അഴിമതി നടത്താന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ അവിവേകത്തിന് ഇടതുമുന്നണി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും കേരളജനത പിണറായി സര്‍ക്കാരിന് ഒരിക്കലും മാപ്പ് നല്‍കില്ലെന്നും ചെന്നിത്തല പറഞ്ഞു.

കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കുന്നവെന്ന് പറഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ത്തവരാണ് ഇന്ന് ലൈറ്റ് മെട്രോയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലേക്കുള്ള കേരളത്തിന്റെ മെട്രോ സ്വപ്നമാണ് ഇതോടെ തകര്‍ന്നടിയുന്നത്. മൂന്ന് മാസം കാത്തിരുന്നിട്ടും സന്ദര്‍ശനാനുമതി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലായെന്ന ശ്രീധരന്റെ പരാതി ഞെട്ടിക്കുന്നതാണ്. അധികാരത്തിന്റെ ഹുങ്കിലാണ് മുഖ്യമന്ത്രി. ലൈറ്റ് മെട്രോയുടെ സാങ്കേതികവിദ്യ നിലവില്‍ ഇന്ത്യയില്‍ ഡിഎംആര്‍സിക്ക് മാത്രമെയുള്ളു. ഇവര്‍ മാറിയാല്‍ പുറമേ നിന്ന് ആ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ മൂന്നരിട്ടി ചെലവ് വരും. ഇന്ത്യയില്‍ ഏറ്റവും ലാഭകരമായി ഈ പദ്ധതി നടപ്പാക്കാന്‍ ഡിഎംആര്‍സിക്ക് മാത്രമെ കഴിയൂ.

മാത്രമല്ല ശ്രീധരനെയും ഡിഎംആര്‍സിയെയും ഏല്‍പ്പിച്ചാല്‍ ടെണ്ടര്‍ നടപടികള്‍ ഉള്‍പ്പെടെയുള്ളുവ അവരുടെ മേല്‍നോട്ടത്തിലെ നടക്കൂ. ഇതില്‍ നിന്നെല്ലാം ഡിഎംആര്‍സിയെയും ശ്രീധരനെയും ഒഴിവാക്കി വേണ്ടപ്പെട്ടവരില്‍ ചിലര്‍ക്ക് ഇതിന്റെ ഗുണം കിട്ടുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. കാലാവധി തീരുന്നത് വരെ കാത്തിരുന്നത് ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം വ്യക്തമാക്കുന്നു. കരാര്‍ ഒപ്പിട്ട കാലാവധി കഴിഞ്ഞുവെന്നാണ് മുഖ്യമന്ത്രി പറയുന്നു. കരാറേ ഒപ്പിട്ടിട്ടില്ലെന്നും അത് വേഗം ഒപ്പിട്ട് പണി തുടങ്ങണമെന്നായിരുന്നു തന്റെ ആവശ്യമെന്നും ഇ ശ്രീധരന്‍ വ്യക്തിമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ മെട്രോയുടെ രാജശില്പിയാണ് ഇ ശ്രീധരന്‍. കൊല്‍ക്കത്ത മെട്രോയും ദില്ലി മെട്രോയും അതിശയകരമായ വേഗത്തിലും കാര്യക്ഷമതയോടെയും പൂര്‍ത്തിയാക്കിയ ഇ ശ്രീധരന്റെ സേവനം കിട്ടാന്‍ മറ്റ് സംസ്ഥാനങ്ങള്‍ കാത്തിരിക്കുമ്ബോഴാണ് കേരളം അദ്ദേഹത്തെ അപമാനിച്ചയക്കുന്നത്. ശ്രീധരന്റെ കാര്യക്ഷമത കണക്കിലെടുത്താണ് യുഡിഎഫ് സര്‍ക്കാര്‍ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ട് വരികയും മുഖ ഉപദേഷ്ടാവാക്കി അദ്ദേഹത്തിന്റെ സേവനം സ്വീകരിക്കുകയും ചെയ്തത്. എന്നാല്‍ സങ്കുചിതമായ താത്പര്യത്തിന് വേണ്ടി ശ്രീധരന്റെ സേവനത്തെ അട്ടിമറിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (1 hour ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (1 hour ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (2 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (2 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (2 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (2 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (2 hours ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (2 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (3 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (5 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (6 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (7 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (7 hours ago)

Malayali Vartha Recommends