സ്വാമി പെട്ടൂ.... എഡിജിപി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ചത് ഏറ്റില്ല!! ലിംഗം മുറിച്ച സംഭവത്തിൽ വില്ലൻ ഗംഗേശാനന്ദ തന്നെയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവത്തില്‍ സ്വാമി ഗംഗേശാനന്ദയെ കുടുക്കി ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സ്വാമിയുടെ ജനനേന്ദ്രിയം മുറിഞ്ഞതു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സ്വാമി ഗംഗേശാനന്ദയ്ക്ക് വിചാരണ നേരിടേണ്ടി വരും.
പീഡനശ്രമത്തില്‍നിന്നു രക്ഷപ്പെടാനായി യുവതി കത്തിയെടുത്തു വീശിയപ്പോഴാണു സ്വാമിയുടെ ജനനേന്ദ്രിയം മുറിഞ്ഞത്. റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ എ.ഡി.ജി.പിയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. എഡിജിപിയെ കുറ്റവിമക്തയാക്കുകയാണ് അന്വേഷണം. ഈ സാഹചര്യത്തില്‍ വിചാരണയില്‍ ഗംഗേശാനന്ദയും പെണ്‍കുട്ടിയും എടുക്കുന്ന നിലപാടുകള്‍ അതീവ നിര്‍ണ്ണായകമാകും.
യുവതി സ്വയരക്ഷയ്ക്കായി ചെയ്ത കൃത്യം എന്ന നിലയിലാണു ഗംഗേശാനനന്ദയെ പ്രതിയാക്കി കുറ്റപത്രം നല്‍കുന്നത്. ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്ത ശസ്ത്രക്രിയ വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കുറ്റപത്രം നല്‍കുന്നത്.
2017 മെയ് 19-നായിരുന്നു സംഭവം. പീഡനശ്രമത്തിടെ ഗംഗേശാനന്ദയുടെ ജനനനേന്ദ്രിയം മുറിച്ചെന്നാണു യുവതി പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് യുവതിയും കുടുംബവും സ്വാമിക്ക് അനുകൂലമായി നിലപാടെടുത്തു. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും സുഹൃത്തായ അയ്യപ്പദാസിന്റെ പ്രേരണയിലാണു കുറ്റകൃത്യം നടത്തിയതെന്നുമായിരുന്നു യുവതിയുടെ പുതിയ മൊഴി.
ഗംഗേശാനന്ദ നിരപരാധിയാണെന്നു യുവതിയുടെ മാതാവും മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. എഡിജിപി സന്ധ്യയ്ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരുന്നത്. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥയുടെ നിര്‍ദ്ദേശപ്രകാരമാണു പ്രവര്‍ത്തിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha