വീട്ടുജോലി മുതൽ മുടി ചീകികെട്ടിനൽകാൻ വരെ പോലീസുകാരെ നിര്‍ബന്ധിച്ചു, പറയുന്ന കാര്യങ്ങള്‍ ചെയ്ത് നല്‍കിയില്ലെങ്കില്‍ ഭീഷണി; രാജേശ്വരിയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു

പെരുമ്പാവൂരിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിയുടെ 'അമ്മ രാജേശ്വരിക്ക് സർക്കാർ അനുവദിച്ച പോലീസ് സുരക്ഷ പിന്‍വലിച്ചു. മകളുടെ മരണത്തിനു പിനാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നു പരാതിപ്പെട്ട രാജേശ്വരിക്ക് പോലീസ് സുരക്ഷ അനുവദിക്കുകയായിരുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാരെയായിരുന്നു സുരക്ഷാ ചുമതലയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കേസിലെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് ജയിലില്‍ അടച്ചതിനാല്‍ രാജേശ്വരിയ്ക്ക് നിലവില്‍ ഭീഷണി ഇല്ലെന്നും അതിനാല്‍ സുരക്ഷാ ജോലി ഒഴിവാക്കണമെന്ന ആവശ്യവുമായി വനിതാപോലീസുകാര്‍ മുന്നോട്ട് വന്നതിനെ തുടര്‍ന്നാണ് നടപടി. കോടനാട് സ്റ്റേഷന്‍ പരിധിയിലുള്ള രാജേശ്വരിയുടെ വീട്ടിലും പോകുന്ന ഇടങ്ങളിലൊക്കെയും പൊലീസുകാര്‍ സുരക്ഷ ഒരുക്കിയിരുന്നു.
അതേസമയം രാജേശ്വരി പോലീസുകാരെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയും രാജേശ്വരിയുടെ മുടി ചീകികെട്ടി നല്‍കാന്‍ വരെ നിര്‍ബന്ധിച്ചിരുന്നെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പോലീസുകാരോടുള്ള രാജേശ്വരിയുടെ പെരുമാറ്റത്തെക്കുറിച്ച് മുൻപും പരാതി ഉയര്‍ന്നിരുന്നു. പറയുന്ന കാര്യങ്ങള്‍ ചെയ്ത് നല്‍കിയില്ലെങ്കില്‍ പൊലീസുകാര്‍ക്ക് എതിരായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ മകളുടെ പേരില്‍ ലഭിച്ച പണം രാജേശ്വരി ധൂര്‍ത്തടിക്കുകയായിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു അതിനു പിന്നാലെയാണ് ഇത്തരം ആരോപണങ്ങളും ഉയരുന്നത്.
https://www.facebook.com/Malayalivartha
























