Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...

ഇവരും കര്‍ഷകരല്ലേ...സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വയല്‍കിളികളെ കുറിച്ച്, മഹാരാഷ്ട്രയിലെ കര്‍ഷകസമര വിജയത്തില്‍ അഭിമാനിക്കുന്ന സി.പി.എമ്മിനു കീഴാറ്റൂരിലെ വയല്‍ക്കിളി കൂട്ടായ്മയുടെ സമരം കണ്ണ് തുറന്ന് കാണാത്തത് എന്ത് കൊണ്ട്, നന്ദിഗ്രാമത്തിന്റെ പതിനൊന്നാം വാര്‍ഷികത്തിനു തന്നെ കമ്മികളുടെ ജനവഞ്ചനയുടെ മുഖം ഒന്നുകൂടെ കേരളീയര്‍ക്ക് മനസ്സിലായി

15 MARCH 2018 07:39 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ കര്‍ഷകസമര വിജയത്തില്‍ അഭിമാനിക്കുന്ന സി.പി.എമ്മിനു തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍, പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ നടക്കുന്ന കര്‍ഷകസമരം പ്രതിസന്ധിയാകുന്നു.

കൃഷിയിടം സംരക്ഷിക്കാനായി അണികളടക്കം ചെങ്കൊടിയുമായി സമരത്തിനിറങ്ങിയ കണ്ണൂര്‍ കീഴാറ്റൂര്‍ വയലിലെ സമരം മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണു സി.പി.എമ്മിനെ വലയ്ക്കുന്നത്.പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ കൃഷിയിടം സംരക്ഷിക്കാനിറങ്ങിയ കര്‍ഷകര്‍ക്കു നേരേ സി.പി.എം. ഭരണത്തില്‍ പോലീസ് വെടിയുതിര്‍ത്തിന്റെ വാര്‍ഷികദിനത്തില്‍ ഇന്നലെ കീഴാറ്റൂരില്‍ കര്‍ഷകരുടെ ആത്മഹത്യാഭീഷണി മുഴങ്ങിയതും സമൂഹമാധ്യമങ്ങളില്‍ ആളിപ്പടരുന്നു.

കീഴാറ്റൂരിലെ വയല്‍ക്കിളി കൂട്ടായ്മയുടെ സമരപ്പന്തല്‍ സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കത്തിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. വയല്‍ നികത്തിത്തന്നെ ഹൈവേ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. 56 കുടുംബങ്ങള്‍ ഭൂമി വിട്ടുനല്‍കാന്‍ തയാറാണെന്നും നാലു കുടുംബങ്ങള്‍ മാത്രമാണു സമരരംഗത്തുള്ളതെന്നും സര്‍ക്കാര്‍ വാദിക്കുമ്പോഴും വയോധികരും സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേരാണ് ഇന്നലെ കീഴാറ്റൂരിലെ സമരഭൂമിയില്‍ അണിനിരന്നത്. 

കണ്ണൂര്‍ കാസര്‍ഗോഡ് ദേശീയപാതയില്‍ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമത്തില്‍ത്തന്നെ എതിര്‍പ്പുയര്‍ന്നത് സര്‍ക്കാരിനെ തുടക്കത്തിലേ വെട്ടിലാക്കിയിരുന്നു. ഇതിനെ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെയാണ് 'വയല്‍ക്കിളികള്‍' എന്ന പേരില്‍ സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ച് സമരം ശക്തമാക്കിയത്. 

ഇവര്‍ക്കൊപ്പം ചേര്‍ന്ന പതിനൊന്ന് പാര്‍ട്ടി അംഗങ്ങളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു.കേരളത്തില്‍ കമ്യൂണിസ്റ്റ് സമര രിത്രം ഉറങ്ങിക്കിടക്കുന്ന നാടാണ് കണ്ണൂര്‍ തളിപ്പറമ്പിലെ കീഴാറ്റൂര്‍.

ജന്മിത്വത്തിനെതിരായ പോരാട്ടത്തിലെ ആവേശോജ്വല ഏടായ മൊറാഴ സമരത്തിന്റെ രാഷ്ട്രീയഭൂമി കൂടിയായ കീഴാറ്റൂരില്‍ കൃഷിഭൂമിയുടെ സംരക്ഷണത്തിനായി സമരകാഹളം മുഴങ്ങിയപ്പോള്‍ ആ നാട്ടിലെ ജനതയ്ക്ക് എന്നും കരുത്തായിരുന്ന പ്രസ്ഥാനം എതിര്‍ചേരിയിലായി. സമരം അനാവശ്യമെന്ന വിശദീകരണം നടത്തി പാര്‍ട്ടി തളര്‍ന്നു. 

കൈത്തറിഗ്രാമങ്ങളെ രക്ഷിക്കാനാണു വിജനമായ വയല്‍പ്രദേശത്തേക്ക് ബൈപാസ് മാറ്റുന്നതെന്ന നിലപാടിലൂന്നിയായിരുന്നു ന്യായീകരണ ശ്രമങ്ങള്‍. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള മുന്‍വിജ്ഞാപനം അട്ടിമറിച്ച് പുതിയ നീക്കത്തിലൂടെ ഏക്കറുകളോളം പാടം നികത്തിയുള്ള പദ്ധതിക്ക് കളമൊരുക്കിയ നടപടി ന്യായീകരിക്കാനുളള പാര്‍ട്ടി ശ്രമങ്ങളെല്ലാം വിഫലമായി. 

നേരത്തേ വയലിലേക്കു കടക്കാതെ നിര്‍ദേശിക്കപ്പെട്ട പാത കീഴാറ്റൂര്‍ വയലിന്റെ നെഞ്ചുപിളര്‍ത്തുന്ന പദ്ധതിയായി മാറിയതില്‍ അഴിമതി ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ആരോപണത്തിനും അധികൃതര്‍ക്ക് മറുപടിയുണ്ടായില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (4 minutes ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (45 minutes ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (1 hour ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (1 hour ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (1 hour ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (1 hour ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (7 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (7 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (8 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (9 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (12 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (12 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (12 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (12 hours ago)

Malayali Vartha Recommends