ആഹാരം വാങ്ങി മടങ്ങുകയായിരുന്ന സഹോദരങ്ങൾ ബൈക്കപകടത്തിൽപ്പെട്ട് ഒന്നരമണിക്കൂറോളം റോഡില്‍ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നു മാത്രമല്ല അമിത വേഗത്തില്‍ ബൈക്കോടിച്ചു എന്നാരോപിച്ച് ചവിട്ടി ചതയ്ക്കുകയും ചെയ്തു...

കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ വീട്ടിലേക്കുള്ള ആഹാരം വാങ്ങി മടങ്ങുകയായിരുന്നു സഹോദരങ്ങളായ സെയ്ത് മുഹമ്മദും സാമന്ത് മുഹമ്മദും. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റിട്ടും ഒന്നരമണിക്കൂറോളം ഇരുവരും ചോര വാർന്ന് റോഡില്‍ കിടന്നു. ആരും തിരിഞ്ഞു നോക്കിയില്ല. പോരാത്തതിന് അമിത വേഗത്തില്‍ ബൈക്കോടിച്ചു എന്നാരോപിച്ച് ചവിട്ടി ചതയ്ക്കുകയും ചെയ്തു. പതിനൊന്ന് മണിക്ക് ശേഷം ഇവരുടെ വീട്ടില്‍ നിന്ന് ആളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിനടുത്താണ് സംഭവം.
നാട്ടുകാരില്‍ ചിലര്‍ ആശുപത്രിയിലെത്തിക്കാന്‍ തുനിഞ്ഞെങ്കിലും വീട്ടില്‍ നിന്ന് ആള് വന്നിട്ട് കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞ് ചില ആളുകൾ തടഞ്ഞു. കൈയിലുണ്ടായിരുന്ന അയ്യായിരം രൂപ മര്‍ദ്ദിച്ചവര്‍ എടുത്തെന്നും ആരോപണമുണ്ട്. വീട്ടുകാര്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha