കൈക്കൂലി ചതിച്ചു! കരിങ്കല്‍ ക്വാറി നടത്തിപ്പിന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്കാന് 50,000 രൂപ കൈക്കൂലി വാങ്ങി: സ്പെഷല്‍ വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ

കരിങ്കല്‍ ക്വാറി നടത്തിപ്പിന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്കാന് 50,000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷല്‍ വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ. താമരശ്ശേരി കാരാടിയില്‍ പ്രവര്‍ത്തിക്കുന്ന രാരോത്ത് വില്ലേജ് ഓഫിസിലെ സ്പെഷല്‍ വില്ലേജ് ഓഫിസറും സി.പി.ഐ അനുഭാവ സംഘടനയായ ജോയന്റ് കൗണ്‍സില്‍ താമരശ്ശേരി താലൂക്ക് സെക്രട്ടറിയുമായ മുക്കം കാരശ്ശേരി മല്ലിേശ്ശരിയില് പരവതാനി വീട്ടില്‍ എം. ബഷീര്‍ (49), ഫീല്‍ഡ് അസിസ്റ്റന്റ് ചാത്തമംഗലം ചൂലൂര്‍ കുറുമ്പ്രംതൊടി രാഗേഷ്കുമാര്‍ (38) എന്നിവരെയാണ് കൈക്കൂലി വാങ്ങിയതിന്റെപേരിൽ പിടിയിലായത്.
കോഴിക്കോട് വിജിലന്‍സ് ഡിവൈ.എസ്.പി ജി. സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിജിലന്‍സ് സംഘം അലമാരയില്‍നിന്ന് തുക പിടിച്ചെടുക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചുങ്കത്തെ മൂന്ന് ക്വാറികളുടെ പാരിസ്ഥിതിക അനുമതിക്ക് ജിയോളജി ആന്‍ഡ് മൈനിങ് വകുപ്പില്‍ നല്കാന് മലബാര്‍ പ്രൊഡ്യൂസേഴ്സ് കമ്പനി ഒന്നരവര്‍ഷംമുമ്പ് കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയശേഷം ദിവസവും ബന്ധപ്പെട്ടെങ്കിലും രാരോത്ത് വില്ലേജ് ഓഫിസില്‍നിന്ന് പല കാരണങ്ങളും പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ക്വാറി നടത്തിപ്പുകാരായ രാജേഷ്, ശിവകുമാര്‍ എന്നിവര്‍ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങിച്ചു. കോടതി വിധിയുമായി പോയിട്ടും പാരിസ്ഥിതികാനുമതി കിട്ടാനാവശ്യമായ കൈവശാവകാശ സര്‍ട്ടിഫിക്കറ്റടക്കമുള്ള രേഖകള്‍ നല്കണമെങ്കില് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ക്വാറിയുമായി ബന്ധപ്പെട്ടവരെ ബഷീര്‍ വിളിച്ച് ആദ്യ ഗഡുവായി 50,000 രൂപ പണിമുടക്ക് ദിവസം ഓഫിസിലെത്തി കൈമാറണമെന്ന് പറഞ്ഞു. ഈ വിവരം ക്വാറി നടത്തിപ്പുകാര്‍ കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി ജി. സാബുവിനെ വിവരം അറിയിക്കുകയും ചെയ്തു. വിജിലന്‍സ് നിര്‍ദേശമനുസരിച്ച് ഫിനോഫ്ത്തിലിന് പൗഡര്‍ പുരട്ടിയ നോട്ടുകളുമായി ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ വില്ലേജ് ഓഫിസിലെത്തി ശിവകുമാര്‍ പണം ബഷീറിന് കൈമാറി. ഈ പണം ഫീല്‍ഡ് അസിസ്റ്റന്റ് രാഗേഷിന് കൈമാറുകയും ഓഫിസിലെ അലമാരയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























