Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭൂമി വിവാദം വീണ്ടും ചൂടുപിടിക്കുന്നു; സഹായ മെത്രാനെതിരെ തൊടുപുഴയില്‍ പ്രതിഷേധ പോസ്റ്റര്‍: മാര്‍ ജോസ് പുത്തന്‍ വീട്ടിലിന്റെ വിശുദ്ധ കുര്‍ബ്ബാന റദ്ദാക്കി

04 APRIL 2018 03:26 PM IST
മലയാളി വാര്‍ത്ത

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാളിനെതിരെ വിമത ശബ്ദമുയര്‍ത്തിയ എറണാകുളം – അങ്കമാലി രൂപതയിലെ സഹായ മെത്രാന്മാര്‍ക്കെതിരെ അതിരൂപതയ്ക്ക് പുറത്ത് നിന്നും പ്രതിഷേധം തുടരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിമത നീക്കത്തില്‍ നിന്നും സഹായ മെത്രാന്മാരും വിമത വൈദികരും പിന്‍വാങ്ങുകയും എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രസ്താവനയിറക്കുകയും ചെയ്തെങ്കിലും വിമതര്‍ക്കെതിരെയുള്ള വിശ്വാസികളുടെ രോക്ഷത്തിന് ഒരു കുറവും വന്നിട്ടില്ല.

തീര്‍ഥാടന കേന്ദ്രമായ തൊടുപുഴ ഡിവൈന്‍ മേഴ്സി പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കേണ്ടത് എറണാകുളം സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലായിരുന്നു.

എന്നാല്‍ മാര്‍ പുത്തന്‍വീട്ടില്‍ ചടങ്ങുകളില്‍ സംബന്ധിക്കുന്നതിനെതിരെ വിശ്വാസികള്‍ ശക്തമായി രംഗത്ത് വരികയും ബിഷപ്പിനെതിരെ പള്ളി മതിലില്‍ വരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ബിഷപ്പിന്റെ സന്ദര്‍ശനം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

‘സഭയേയും വിശ്വാസികളെയും പൊതുജന മധ്യത്തില്‍ അപമാനിക്കാന്‍ കൂട്ടുനിന്ന മാര്‍ ജോസ് പുത്തന്‍വീട്ടിലിനെ ഞങ്ങള്‍ക്ക് വേണ്ട’, ‘മാര്‍ പുത്തന്‍വീട്ടില്‍ സഭയിലെ യൂദാസ്’, ‘സഭാ വിരുദ്ധ ശക്തികളായ എ എം ടിയ്ക്ക് പണവും സഹായങ്ങളും നല്‍കിയ പുത്തന്‍വീട്ടിലിനെ ബഹിഷ്കരിക്കുക’ തുടങ്ങിയ പോസ്റ്ററുകളാണ് തൊടുപുഴയില്‍ നിരന്നത്.

ബിഷപ്പ് എത്തിയാല്‍ തടയുമെന്ന ഭീഷണിയും വിശ്വാസികള്‍ മുഴക്കി. വികാരി ഇടപെട്ട് നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ ഫലം കണ്ടില്ല. ഇതേ തുടര്‍ന്നാണ്‌ മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ സന്ദര്‍ശനം റദ്ദാക്കാന്‍ ഡിവൈന്‍ മേഴ്സി പള്ളി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരസ്യ വിഴുപ്പലക്കലില്‍ നിന്ന് വിമത വൈദികരും മറ്റും പിന്‍വാങ്ങിയെങ്കിലും സുപ്രീംകോടതിയിലുള്‍പ്പെടെ കര്‍ദ്ദിനാളിനെതിരെ നടക്കുന്ന കേസുകള്‍ക്ക് പിന്നില്‍ സഹായ മെത്രാന്മാരുടെ പിന്തുണയുണ്ടെന്നതാണ് വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണം.

പ്രശ്നങ്ങള്‍ തീര്‍ന്നുവെന്ന പ്രഖ്യാപനത്തിനു ശേഷവും സുപ്രീംകോടതിയില്‍ കേസ് നല്‍കിയ പരാതിക്കാരനുമായി ഈ കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് രണ്ടു ദിവസം മുമ്പ് സഹായമെത്രാന്‍ അരമനയില്‍ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

അതിനു പുറമേ സുപ്രീംകോടതിയില്‍ വിമതര്‍ക്ക് വേണ്ടിയുള്ള കേസിന് ചുക്കാന്‍ പിടിക്കുന്ന വ്യവഹാര ദല്ലാളുമായി ഒരു സഹായമെത്രാന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ സംഭവവും പുറത്തുവന്നിട്ടുണ്ട്. പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന സൂചനകളാണ് ഇതൊക്കെ. ഈ സാഹചര്യത്തില്‍ സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സഹായ മെത്രാന്മാരെ പുറത്താക്കാതെ സമ്മതിക്കില്ലെന്ന നിലപാടിലാണ് വിശ്വാസികളില്‍ ഒരു വിഭാഗം. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സമ്മര്‍ദ്ദം സിനഡിനുമുണ്ട്.

അതേ സമയം ഇടവകയുമായിട്ട് പോസ്റ്റർ ഒട്ടിച്ചവർക്ക് ബന്ധമില്ലെന്ന് നാട്ടുകാർ. ഇന്ത്യൻ കാതലിക് ഫോറം എന്ന സംഘടനാ നേതാവിന്റെ നേതൃത്വത്തിൽ കൊച്ചിയിലെത്തിയ സംഘമാണ് ഇതിന് പിന്നിലെന്ന് ഇടവകക്കാർ ആരോപിക്കുന്നു. ഈ സംഘത്തിൽപ്പെട്ടവർ തന്നെയാണ് നാട്ടിലെ ഒരു പള്ളിയിൽ ധ്യാനഗുരുവിനെ ഇറക്കിവിട്ടുവെന്ന് കഥ പറഞ്ഞ് പരാത്തിയതെന്നും അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (7 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (8 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (9 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (10 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends