ആറ്റിങ്ങലിലെ ജനങ്ങളുടെ ദുരിതം അവസാനിക്കുന്നില്ല;ദേശീയ പാതയിലെ ഗതാഗത കുരുക്കിൽ ദിവസേന പൊലിയുന്നത് നിരവധി ജീവൻ

ഏറെ കാലമായി ആറ്റിങ്ങൽ നഗരവാസികൾ അനുഭവിക്കുന്ന ഗതാഗത കുരുക്കിന് അന്തിമ പരിഹാരം കാണാനായി ആറ്റിങ്ങൽ നഗരത്തിലെ റോഡ് വീതി കൂട്ടണം എന്ന് ആവശ്യപ്പെട്ടു ശിവസേന പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തി.ദിവസവും ആയിരകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ആറ്റിങ്ങൽ ദേശീയ പാതയിലെ ഗതാഗത കുരുക്ക് മൂലം മണിക്കൂറുകൾ നീണ്ട ക്യൂ വിൽ അകപ്പെട്ടു ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചിരുന്നു.ധർണ ഉത്‌ഘാടനം ചെയ്ത ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവനചന്ദ്രൻ ആറ്റിങ്ങലിലെ പ്രശ്നങ്ങളെ പറ്റി സംസാരിച്ചു.
ആറ്റിങ്ങൽ ദേശിയ പാത വികസനവും ബൈപ്പാസും എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.ഏകദേശം 30 വർഷങ്ങൾക്കു മുൻപ് തന്നെ ആറ്റിങ്ങൽ മൂന്നുമുക്ക് മുതൽ പൂവൻപാറ വരെയുള്ള ബൈപാസ് വരും എന്ന പേരിൽ സ്ഥലം അളന്നു തിരിക്കലും മറ്റും നടന്നതുമാണ്.ഇതുമൂലം 25 വർഷത്തേക്ക് ഭൂമി വിൽക്കാനോ വാങ്ങാനോ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു.എന്നാൽ വർഷം ഇത്രയും കഴിഞ്ഞിട്ടും ബൈപ്പാസിന്റെ നിർമാണം ഇതുവരെയും ആരംഭിച്ചിട്ടില്ല.
ഗതാഗത കുരുക്ക് മൂലം ആംബുലൻസിലും മറ്റു അപകടങ്ങളിലും പെട്ട് പൊലിയുന്ന ജീവനുകളും നിരവധി.കോടികൾ വിലയുള്ള ഭൂമി വിട്ടു നൽകാമെന്ന് പറഞ്ഞു നഗരസഭയും ഈ പ്രദേശ വാസികളെ പറ്റിക്കുകയായിരുന്നു.
സ്ഥലമുടമകൾക്കു നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു പുതിയ പദ്ധതി നടപ്പാക്കണം എന്ന ആവശ്യവുമായാണ് ശിവ സേന ധർണ നടത്തിയത്.
https://www.facebook.com/Malayalivartha























