സിപി.ഐ പാർട്ടി കോൺഗ്രസിന് തുടക്കമായി; ഇന്ന് പ്രതിനിധി സമ്മേളനം; സി പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യാതിഥി

ഇരുപത്തി മൂന്നാമത് സി പി ഐ പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സി പി ഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ മുഖ്യാതിഥിയായി സി പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 905 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസിൻ ഇന്നലെയാണ് കൊല്ലത്ത് തുടക്കമായത്. സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് ചന്ദ്രപ്പന്‍ നഗറിൽ പതാക ഉയര്‍ത്തിയത്. ദീപശിഖ പ്രതിനിധി സമ്മേളനം നടക്കുന്ന എബി ബര്‍ദാൻ നഗറില്‍ സ്ഥാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 905 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഇന്‍ക്വിലാബ് വിളികളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയിൽ വിവിധ രക്തസാക്ഷി മണ്ഡപങ്ങള്‍ താണ്ടിയെത്തിയ കൊടിമര, പതാക, ദീപശിഖാ ജാഥകള്‍ കൊല്ലം കടപ്പാക്കടയിൽ വച്ചാണ് സംഗമിച്ചത്. കൊടിമര പാതാക ജാഥകള്‍ ചന്ദ്രപ്പൻ നഗറിലേക്കും ദീപശിഖാ ജാഥ പ്രതിനിധി സമ്മേളനം നടക്കുന്ന എബി ബര്‍ദാൻ നഗറിലേക്കും എത്തിച്ചു. പ്രതിനിധി സമ്മേളന നഗരയില്‍ ഡി രാജ ദീപശിഖ കൊളുത്തി.
രാവിലെ പ്രതിനിധി സമ്മേളന വേദിയില്‍ മുതിര്‍ന്ന നേതാവ് സിഎ കുര്യൻ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ സമ്മേളനത്തിൽ അഭിവാദ്യം അര്‍പ്പിക്കും. ഉച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് അവതരണവും വെള്ളി ശനി ദിവസങ്ങളിൽ പൊതുചര്‍ച്ചയും നടക്കും. ഞായറാഴ്ച്ച രാവിലെ പുതിയ ദേശീയകൗണ്‍സിലിനെ തെരഞ്ഞെടുക്കും. വൈകിട്ട് ആശ്രമം മൈതാനിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ചുവപ്പ് വാളണ്ടിയര്‍ പരേഡോടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും.
https://www.facebook.com/Malayalivartha






















