Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

യുവാക്കളുടെ ഹരത്തെ നേരിൽ കണ്ടപ്പോൾ നാട്ടുകാർ എതിരേറ്റത് ചീത്തവിളിച്ചും, കൂകി വിളിച്ചും; കേരളം ഞെട്ടിയ പിണറായി കൂട്ടക്കൊലയിൽ പ്രതി സൗമ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ! കാമുകനെ ആവാഹിച്ചെടുത്ത് പോലീസ്...

26 APRIL 2018 09:46 AM IST
മലയാളി വാര്‍ത്ത

മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഭക്ഷണത്തില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ പടന്നക്കരയിലെ വീട്ടിലെത്തിച്ചു. നിരവധി പേരാണ് തെളിവെടുക്കുന്ന സ്ഥലത്ത് സൗമ്യയെ കാണാന്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് പോലീസ് സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂകി വിളിച്ചുകൊണ്ടാണ് തെളിവെടുപ്പിനെത്തിച്ച സൗമ്യയെ നാട്ടുകാര്‍ സ്വീകരിച്ചത്. സൗമ്യയെ കാണാന്‍ നിരവധി നാട്ടുകാര്‍ പരിസരത്ത് തമ്പ് ചെയ്തിരുന്നത്.

കൊലപ്പെടുത്താന്‍ ഉപയോഗിച്ച എലിവിഷത്തിന്റെ പായ്ക്കറ്റ് കത്തിച്ച ചാരം, വിവിധ സമയങ്ങളില്‍ ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്തു നല്‍കിയ പാത്രങ്ങള്‍ എന്നിവ കസ്റ്റഡിയിലെത്തു. തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷം വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഡൊണാള്‍ഡ് സെക്വയര്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇതിനുപിന്നാലെ പ്രതിയെ കൂടുതല്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നു കാണിച്ച് അന്വേഷണ സംഘം നല്‍കിയ ഹര്‍ജി പരിഗണിച്ച് പ്രതിയെ 28 വരെ പോലീസ് കസ്റ്റഡിയില്‍വിട്ടു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ വിട്ടത്.

ഇതിനിടെ യുവതിയുമായി ബന്ധമുണ്ടെന്ന് പറയുന്ന ചിലരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. യുവതിയുടെ സാന്നിധ്യത്തിലായിരുന്നു ഇവരെ ചോദ്യംചെയ്തത്. ഇതില്‍ യുവതിയുടെ കാമുകന്‍ എന്നു കരുതുന്നയാള്‍ പോലീസ് കസ്റ്റഡിയിലാണ്. കൊലയ്ക്കു പിന്നില്‍ ഇയാളുടെ പ്രേരണയുണ്ടെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പ്രദേശത്ത് വന്‍തോതില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. പോലീസ് വാഹനത്തില്‍നിന്നും പ്രതിയെ പുറത്തിറക്കിയതുമുതല്‍ തിരിച്ചുകയറ്റുന്നതു വരെ ജനക്കൂട്ടം കൂക്കിവിളിക്കുകയും അസഭ്യംപറയുകയും ചെയ്യുന്നുണ്ടായിരുന്നു.

കേരളം ഞെട്ടിയ പിണറായി കൂട്ടക്കൊലയില്‍ പ്രതി സൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങളായിരുന്നു. ഒരു കുടുംബത്തിലെ നാല് പേരും ദുരൂഹ സാഹചര്യത്തില്‍ അപൂര്‍വ്വരോഗം ബാധിച്ച് മരിച്ചുവെന്നായിരുന്നു പിണറായിയിലെ മരണങ്ങളെക്കുറിച്ച് ആദ്യം മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ കുടുംബത്തില്‍ അവശേഷിച്ചിരുന്ന സൗമ്യയെയും സമാനരീതിയിലുള്ള രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ സംഭവം വീണ്ടും ശ്രദ്ധിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷണം നടത്തണമെന്ന ആവ്യവുമായി രംഗത്ത് വരിയായിരുന്നു. ഇതോടെയാണ് സൗമ്യയ്ക്ക് തിരിച്ചടിയാകുകയായിരുന്നു.

വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ രാസവസ്തു കലര്‍ന്നതായി സൗമ്യ നേരത്തെ അയല്‍വാസികളോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പോലീസ് സംഘം ഇതുസംബന്ധിച്ച് അന്വേഷണം നടത്തി. എന്നാല്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യമോ മറ്റ് അപകടകരമായ വസ്തുക്കളോ കണ്ടെത്താനായില്ല. ഇതിനിടെയാണ് സൗമ്യയെയും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപൂര്‍വ്വരോഗമല്ല നാലുപേരുടെയും മരണകാരണമെന്ന് വ്യക്തമായതോടെ പോലീസ് സംഘം വളരെ കരുതലോടെയാണ് തുടര്‍ന്നുള്ള അന്വേഷണം നടത്തിയത്. സൗമ്യയ്ക്ക് കാര്യമായ അസുഖമില്ലെന്ന് മനസിലാക്കിയ പോലീസ് വളരെ തന്ത്രപൂര്‍വ്വം അവരെ ദിവസങ്ങളോളം ഐസിയുവിലാക്കി. ഇതിനിടെ പുറത്തുനിന്ന് പോലീസ് വളരെ രഹസ്യമായി തെളിവുകള്‍ ശേഖരിക്കുകയും സൗമ്യയുമായി അടുപ്പമുള്ള യുവാക്കളെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പതിനൊന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിലാണ് സൗമ്യ കുറ്റം സമ്മതിച്ചത്. യുവാക്കളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇളയ കുട്ടിയുടെ ഒഴികെയുള്ള ബാക്കി മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞദിവസം മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൂന്നുപേരുടെയും ശരീരത്തില്‍ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കൊലപാതകത്തിന് പിന്നില്‍ സൗമ്യയാണെന്ന് പോലീസ് ഉറപ്പിച്ചു. പക്ഷേ, കഴിഞ്ഞദിവസം വൈകീട്ട് വരെ ഇക്കാര്യം പുറത്തുപറയാനോ സ്ഥിരീകരിക്കാനോ പോലീസ് തയ്യാറായിരുന്നില്ല.

പോലീസ് സംഘത്തിന്റെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ ആദ്യമണിക്കൂറുകളില്‍ പിടിച്ചുനിന്ന സൗമ്യയ്ക്ക് പിന്നീടങ്ങോട്ട് കള്ളത്തരങ്ങള്‍ ആവര്‍ത്തിക്കാനായില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളുടെ മുന്നില്‍ സൗമ്യ ശരിക്കും വിയര്‍ത്തു. സൗമ്യ നേരത്തെ പറഞ്ഞ ഓരോ കള്ളങ്ങളും പോലീസ് സംഘം പൊളിച്ചു. ഇതോടെയാണ് സംഭവിച്ച കാര്യങ്ങള്‍ ഓരോന്നായി സൗമ്യ വിവരിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് രാത്രി ഒമ്പതരയോടെയാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. അതേസമയം തന്റെ അവിഹിതം പുറത്തറിയാതിരിക്കാനാണ് മാതാപിതാക്കളേയും നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളേയും കൊന്ന് കളഞ്ഞതെന്ന് പിണറായിയിലെ സൗമ്യയുടെവെളിപ്പെടുത്തല്‍.

പിണറായിയിലെ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോള്‍ കൊല്ലം സ്വദേശിയായ ചെറുപ്പകാരനുമായി സൗമ്യ പ്രണയത്തില്‍ ആയി. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ സൗമ്യയ്ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചതിന് പിന്നാലെ അയാള്‍ സൗമ്യയെ ഒഴിവാക്കി. തുടര്‍ന്ന് അനേകം യുവാക്കളുമായി സൗമ്യ അവിഹിത ബന്ധം തുടര്‍ന്നുവെന്ന കാര്യവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ നിരവധി പേരുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും ലൈംഗീകമായി ബന്ധപ്പെട്ടിരുന്നെന്നും സൗമ്യ പോലീസിനോട് പറഞ്ഞിരുന്നു. ഒരിക്കല്‍ രണ്ട് യുവാക്കളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൂത്തമകള്‍ കണ്ടു. കുട്ടി അത് തന്റെ അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മ സൗമ്യയുമായി ഇതേ ചൊല്ലി വഴക്കിട്ടു. നാട്ടിലേയും അയല്‍പക്കത്തേയും പലരുമായും അവര്‍ തന്നെ കുറിച്ച് മോശം പറഞ്ഞു. ഇതിലുള്ള പകയായിരുന്നു അമ്മയെ കൊലപ്പെടുത്താന്‍ തിരുമാനിച്ചത്.

രണ്ട് പായ്ക്കറ്റ് എലിവിഷമാണ് കൊലപാതകത്തിനായി ഉപയോഗിച്ചത്. ഇതില്‍ ഒന്ന് പരിചയക്കാരനായ യുവാക്കളില്‍ ഒരാള്‍ ജൈവക്കുഴിയില്‍ കളഞ്ഞു. മകള്‍ക്ക് ചോറിനൊപ്പം പൊരിച്ച മീനില്‍ പൊതിഞ്ഞാണ് വിഷം നല്‍കിയത്. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മകള്‍ മരിച്ചു. എന്നാല്‍ ആര്‍ക്കും സംശയം തോന്നിയില്ല.മരണങ്ങളില്‍ കൂടുതല്‍ വിശ്വാസ്യത വരുത്താനായാണ് അമോണിയം കുടിവെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന കള്ളകഥ പ്രചരിപ്പിച്ചതെന്നും സൗമ്യ പോലീസിനോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (8 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (10 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (11 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (13 hours ago)

Malayali Vartha Recommends