ഇടുക്കി കഞ്ഞിക്കുഴി പട്ടയാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.

ഇടുക്കിയിലെ കർഷകരുടെ കൈവശഭൂമിക്ക് പട്ടയം ലഭിക്കുവാൻ എക്കാലവും സമരമാർഗ്ഗങ്ങളാണ് കുടിയേറ്റജനത അവലംബിച്ചിരുന്നത്.പ്രക്ഷോഭങ്ങൾക്കൊടുവിൽ പേരിനു മാത്രം പട്ടയം നൽകുന്ന സർക്കാർ നടപടിക്കെതിരെ വീണ്ടും കർഷക സംഘടനകൾ സമരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കഞ്ഞിക്കുഴി പട്ടയാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഴയരിക്കണ്ടത്ത് നടത്തിയ ഏകദിന ഉപവാസ സമരം ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ: സെബാസ്റ്റ്യൻ കൊച്ചുപുര ഉത്ഘാടനം ചെയ്തു.
''കഞ്ഞിക്കുഴിയിലെ 6000 കുടുബങ്ങൾ വെറുതെ പട്ടയത്തിനു വേണ്ടി കാത്തു കെട്ടി നിൽക്കേണ്ട അവസ്ഥയാണ്, മറ്റു സ്ഥലങ്ങളിൽ പട്ടയങ്ങൾ നൽകുമ്പോൾ ഇവിടെ താമസിക്കുന്ന കർഷകർ നോക്കുകുത്തിയായി നിൽക്കേണ്ട അവസ്ഥയാണ്. പട്ടയത്തിനു വേണ്ടി ഒരുമിച്ച് നിന്ന്, ഒരുമിച്ച് സഹകരിക്കണമെന്നും, പട്ടയം നമ്മുടെ അവകാശമാണെന്നും അത് നമ്മൾ നേടിയെടുക്കണമെന്നും'' ഫാ: സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ പറഞ്ഞു. കഞ്ഞിക്കുഴി കർഷകസംരക്ഷ സമിതി ചെയർമാൻ ടോമി കന്നേൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ കർഷക സംഘടനാ പ്രതിനിധികളായ എം.ഐ രവീന്ദ്രൻ ,ഫാ: ജെയിംസ് പാറക്കടവിൽ, ഫാ.ലൂക്ക് തച്ചാംപറമ്പത്ത് എന്നിവർ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha






















