ലിഗയെ കൊന്നത് മൂന്നുപേർ ചേർന്ന്? കണ്ടൽ കാടിനുള്ളിൽ നിന്ന് മൂന്നുപേർ ഓടിപോകുന്നത് കണ്ടെന്ന് സാക്ഷിമൊഴികൾ... മൃതദേഹത്തിന്റെ കാലപ്പഴക്കം കൊണ്ട് പീഡനം നടന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനാകാത്ത അവസ്ഥ ... അറസ്റ്റ് ആന്തരാവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷം...

ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണ് എന്ന് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. പ്രതികളിലേയ്ക്ക് ഉടന്‍ എത്തിച്ചേരാന്‍ കഴിഞ്ഞെക്കും എന്നും സൂചനയുണ്ട്. കൊലപാതകം നടത്തിയത് ഒന്നിലധിക ആളുകള്‍ ചേര്‍ന്ന് കഴുത്തു ചെഞരിച്ചാണ് എന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുമ്ബു ദണ്ഡോ കാല്‍മുട്ടോ ഉപയോഗിച്ചാകാം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. മരിക്കും മുമ്ബ് അമിത അളവില്‍ ശരീരത്തില്‍ ലഹരിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വാഴമുട്ടത്തെ ഒരു യോഗ പരിശീലകനാണു ലിഗയ്ക്കു കഞ്ചാവ് ചേര്‍ത്ത സിഗരറ്റ് നല്‍കിയത് എന്നു സംശയമുണ്ട്. എന്നാല്‍ ഉള്ളില്‍ എത്തിയ ലഹരി പദാര്‍ത്ഥം എന്താണ് എന്നു കണ്ടെത്താന്‍ രാസപരിശോധന ഫലം വന്നാല്‍ മാത്രമേ കഴിയു.
പൂനംതുരുത്തിലേയ്ക്ക് ഇവരെ എത്തിച്ചത് ബീച്ചില്‍ വച്ചു ലിഗയുടെ വിശ്വാസം നേടിയ പനംന്തുറക്കാരനായ അനധികൃത ടൂറിസ്റ്റ് ഗൈഡാണ് എന്നും സൂചനകളുണ്ട്. മരണം കൊലപാതകമാണ് എന്നു സ്ഥിരീകരിച്ച ശേഷം കസ്റ്റഡയില്‍ എടുത്ത രണ്ടു പേര്‍ക്ക് എതിരെ സംശയം ബലപ്പെട്ടിട്ടുണ്ട്.
ഇവര്‍ മയക്കു മരുന്നു സംഘത്തിലെ അംഗങ്ങളാണ് എന്നും സംശയിക്കുന്നു. ലിഗയുടെ മൃതദേഹം കണ്ടല്‍ക്കാട്ടില്‍ നിന്നു കണ്ടെടുത്ത ശേഷം ഒളിവില്‍ പോയവരെകുറിച്ചും പോലസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























