പോപ്പുലർ ഫ്രണ്ടിന് എതിരായ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നിരോധനം ലക്ഷ്യംവച്ചുള്ള നീക്കമെന്ന് വിലയിരുത്തൽ; കോൺഗ്രസ്സിനെ സഹായിക്കുന്ന നിലപാടുകൾ പോപ്പുലർ ഫ്രണ്ടിനെ പ്രതിരോധത്തിലാക്കുന്നു

പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നിരോധനം ലക്ഷ്യം വെച്ചുള്ള നീക്കമെന്നാണ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണ്ണാടകയില്‍ മുസ്ലീം സ്വാധീനമേഖലകളില്‍ പോപ്പുലര്‍ ഫ്രണ്ടിനും അവരുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ ക്കും നിര്‍ണ്ണായക സ്വാധീനമാണുള്ളത്. കോണ്‍ഗ്രസ്സിനെ സഹായിക്കുന്ന നിലപാടാണ് പലമണ്ഡലങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് സ്വീകരിക്കുന്നത്. നിലവില്‍ ഫണ്ട് വരവിന്‍മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് പോപ്പുലര്‍ഫ്രണ്ടിനെതിരെ അന്വേഷണം നടത്തുന്നതിന് തയ്യാറെടുക്കുകയാണ്.
ഈ അന്വേഷണത്തിലൂടെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലടക്കം നടന്ന പലസംഭവങ്ങളിലും പണമൊഴുക്കിയതിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിക്കും. നേരത്തെ പലതവണ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കടുത്ത നടപടികളിലേക്കൊന്നും കടക്കാതെയാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങുന്നത്.
സംഘപരിവാറിന്റെ നിരന്തര വിമര്‍ശകരായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിക്കുന്നതോടെ സംഘടനയ്ക്ക് ലഭിക്കുന്ന പണത്തിന്റെ ഉറവിടവും സംഘടന പണം ചെലവാക്കിയത് എന്തിനൊക്കെ വേണ്ടിയെന്നും കണ്ടെത്താം. ഇങ്ങനെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിലൂടെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനാണോ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്ന് സംശയമുണ്ട്.
https://www.facebook.com/Malayalivartha





















