ഇടുക്കി വണ്ടിപ്പെരിയാറിലെ സത്രം നേരത്തെ ടൂറിസം ഭൂപടത്തില്‍ എത്തേണ്ട സ്‌ഥലമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഇടുക്കി വണ്ടിപെരിയാര്‍ പഞ്ചായത്തിലെ സത്രം ടൂറിസം പദ്ധതിയുടെ ശിലാസ്‌ഥാപനം ടൂറിസം-ദേവസ്വം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. 3.5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുൻമ്പേ ടൂറിസം ഭൂപടത്തില്‍ രേഖപ്പെടുത്തേണ്ട സ്‌ഥലമായിരുന്നു സത്രമെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാ മാസവും എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു വിലയിരുത്തണം. ഒന്നരവര്‍ഷം കാലാവധിയാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും എട്ടു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണം. നിര്‍മാണ ചുമതലയുള്ള വാപ്‌കോസ് കമ്പനി അധികൃതര്‍ ഇതിനായി പരിശ്രമിക്കണം.
ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ രണ്ടാംഘട്ടത്തിനു വേഗത്തില്‍ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോര്‍ജ് എം.പി, ഡി.ടി.പി.സി. സെക്രട്ടറി ജയന്‍ പി. വിജയന്‍, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്‌ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha





















