നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല; അപേക്ഷ നൽകിയത് കൊണ്ട് മാത്രം വിവാഹം സാധുവാകില്ല; ഇനി വീട്ടിലേക്ക് ഇല്ലെന്നും കെവിന്റെ വീട്ടിൽ തന്നെ തുടരുമെന്നും നീനു; ജീവിതത്തിൽ ഇനി മുന്നോട്ട് എന്ത് എന്നറിയാതെ ഇരുപത് വയസ് മാത്രം പ്രായമുള്ള പെൺകുട്ടി

കെവിനും നീനുവും നിയമപരമായി വിവാഹിതരായിട്ടില്ല.രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ മാത്രമാണ് നൽകിയിട്ടുള്ളത്. ഇതുകൊണ്ട് മാത്രം ആ വിവാഹത്തിന് നിയമസാധ്യതയും ഉണ്ടാകില്ല. നിയമപരമായി നീനു കെവിന്റെ ഭാര്യ അല്ല. പ്രണയത്തെ മാത്രം വിശ്വസിച്ച് ഇറങ്ങി തിരിച്ച ആ പെൺകുട്ടി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. ഇനി വീട്ടിലേക്ക് തതിരിച്ച് പോകില്ല എന്നും കെവിന്റെ വീട്ടിൽ തന്നെ തുടരുമെന്നുമാണ് നീനു പറയുന്നത്. ഇരുപത് വയസു മാത്രം പ്രായമുള്ള പെൺകുട്ടി ജീവിതത്തിൽ ഇനി എന്ത് ചെയ്യണമെന്നറിയാതെ നില്കുക്കുകയാണ്. നീനുവിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലാണ് കെവിന്റെ ബന്ധുക്കൾ.
ഇനിയെന്തു ചെയ്യും അച്ചാച്ചാ' - നീനുവിന്റെ ചോദ്യത്തിന് മുന്നിൽ ആർക്കും ഉത്തരം നൽകാനായില്ല. . കെവിന്റെ പിതാവ് ജോസഫ് ഏറ്റവും അധികം ആശ്വസിപ്പിക്കാൻ ശ്രമിച്ചത് നീനുവിനെയാണ്. പ്രണയത്തെ മാത്രം വിശ്വസിച്ച് വീടുവിട്ടിറങ്ങിയ ഈ പെൺകുട്ടിക്ക് ഇനി ആരുമില്ല. ദുരഭിമാനം കെവിന്റെ ജീവനെടുത്തപ്പോൾ തനിച്ചായത് നീനുവാണ്.
മറ്റൊരു പ്രണയത്തിന്റെ ഇടയിലാണ് കോട്ടയം സ്വദേശി കെവിനും തെന്മലക്കാരി നീനുവും പരിചയപ്പെടുന്നത്. അമ്മഞ്ചേരി ബികെ കോളജിൽ ഭൂമിശാസ്ത്രം ബിരുദ കോഴ്‌സിനു ചേരാനാണ് നീനു എത്തുന്നത്. ഇതിനിടെ നീനുവിന്റെ സഹപാഠിയായ വിദ്യാർത്ഥിനിയും കെവിന്റെ സുഹൃത്തും പ്രണയത്തിലായിരുന്നു. ഇവർക്ക് ഇടയിലുള്ള സൗന്ദര്യപ്പിണക്കം തീർക്കാനാണ് കെവിൻ ഇടപെടുകയായിരുന്നു. കെവിനും സുഹൃത്തും നീനുവും സുഹൃത്തും പലവട്ടം ചർച്ചകൾ നടത്തി. നട്ടാശേരി സ്വദേശിയായ കെവിൻ ഇലക്ട്രീഷ്യനാണ്. ഇതിനിടെ നീനുവും കെവിനും അടുത്തു. മകളുടെ പ്രണയത്തെ അംഗീകരിക്കാൻ ക്രിസത്യാനിയായ അച്ഛനും മുസ്ലീമുമായ അമ്മയ്ക്കുമായില്ല. എന്നാൽ കെവിനോടൊപ്പം നീനു ജീവിക്കുന്നത് അംഗീകരിക്കാനും അവർ തയ്യാറായിരുന്നില്ല.
കെവിന്റെയും നീനുവിന്റെയും വിവാഹം രജിസ്റ്റർ ചെയ്യാൻ സഹായിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ചയാണ് അനീഷ് മാന്നാനം സ്വദേശിയായ അഭിഭാഷകൻ സുരേഷിനെ സമീപിക്കുന്നത്. തുടർന്നു കെവിനും നീനുവും രേഖകളുമായി സാക്ഷികൾക്കൊപ്പം വക്കീൽ ഓഫിസിൽ എത്തി ഓൺലൈൻ വിവാഹ അപേക്ഷ സമർപ്പിച്ചു. അപേക്ഷ നൽകിയാലും ഓൺലൈനായി സമർപ്പിച്ച രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം സബ് രജിസ്റ്റ്രാർക്കു മുന്നിലെത്തി ഫോട്ടോയിൽ സാക്ഷ്യപ്പെടുത്തുകയും ഫീസ് അടയ്ക്കുകയും വേണം. ഇതോടെ വിവരം അറിയിച്ചുള്ള നോട്ടിസ് ഒരുമാസത്തേക്ക് സബ് രജിസ്റ്റ്രാർ ഓഫിസിലെ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കും.
ഒരുമാസത്തിനു ശേഷം വധൂവരന്മാർ വീണ്ടും എത്തി സബ് രജിസ്റ്റ്രാറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ രേഖകളിൽ ഒപ്പിട്ടാൽ മാത്രമേ വിവാഹം സാധുവാകൂ. എന്നാൽ, കെവിനും നീനുവും ഓൺലൈൻ അപേക്ഷ സമർപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. അസ്സൽ രേഖകൾ സമർപ്പിക്കുകയോ ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ വിവാഹ റജിസ്‌ട്രേഷനുള്ള അപേക്ഷ സ്വീകരിച്ചിട്ടില്ലെന്ന് സബ് രജിസ്റ്റ്രാർ കെ.ജി. ശ്രീകുമാർ അറിയിച്ചു. അതായത് നീനുവിനെ കെവിന്റെ ഭാര്യയായി നിമയം അംഗീകരിക്കില്ലെന്നതാണ് വസ്തുത. കെവിനെ തട്ടിക്കൊണ്ട് പോയതു മുതൽ നീനു അവശയായിരുന്നു. വീട്ടുകാരുടെ രീതികളെ കുറിച്ച് അറിയാവുന്ന അവൾ എന്തും സംഭവിക്കാമെന്ന് ഭയക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ കെവിന്റെ വീട്ടിലെത്തിയ നീനു തളർന്നു വീണതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് ഏഴരയോടെയാണു വീണ്ടും കെവിന്റെ വീട്ടിലെത്തിയത്.മകന്റെ മരണത്തിനും മരുമകളുടെ മനം തകർന്നുള്ള വിലാപത്തിനുമിടയിൽ നിസ്സഹായനായിരുന്നു കെവിന്റെ പിതാവ് ജോസഫ് ജേക്കബ്. മൂന്നാം വാർഡിൽ, പൊലീസ് കാവലോടെ നീനുവിനെ കിടത്തിയപ്പോൾ ജോസഫും ഒപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ സ്വബോധത്തിലേക്ക് ഉണർന്നെണീക്കുന്ന നീനു കെവിൻ വന്നോ എന്നും എപ്പോൾ വരുമെന്നും ചോദിച്ചു കൊണ്ടേയിരുന്നു. ഉടൻ വരുമെന്നും വിളിക്കാൻ ആളു പോയെന്നും പറഞ്ഞു സമാധാനിപ്പിച്ചു. രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും എത്തിയതോടെ എന്തൊക്കെയോ സൂചനകൾ ലഭിച്ചതുപോലെ നീനു പൊട്ടിക്കരയാൻ തുടങ്ങി. കെവിൻ മരിച്ച വിവരം നീനുവിനോടു പറയാനുള്ള ധൈര്യം കൂടെയുണ്ടായിരുന്നവർക്കാർക്കും ഇല്ലായിരുന്നു. പിന്നെ എല്ലാം ആ കുട്ടി തിരിച്ചറിഞ്ഞു.
കെവിന്റെയും നീനുവിന്റെയും വിവാഹം രജിസ്റ്റർ ചെയ്യാൻ സഹായിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ചയാണ് അനീഷ് മാന്നാനം സ്വദേശിയായ അഭിഭാഷകൻ സുരേഷിനെ സമീപിക്കുന്നത്. തുടർന്നു കെവിനും നീനുവും രേഖകളുമായി സാക്ഷികൾക്കൊപ്പം വക്കീൽ ഓഫിസിൽ എത്തി ഓൺലൈൻ വിവാഹ അപേക്ഷ സമർപ്പിച്ചു. അപേക്ഷ നൽകിയാലും ഓൺലൈനായി സമർപ്പിച്ച രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം സബ് രജിസ്റ്റ്രാർക്കു മുന്നിലെത്തി ഫോട്ടോയിൽ സാക്ഷ്യപ്പെടുത്തുകയും ഫീസ് അടയ്ക്കുകയും വേണം. ഇതോടെ വിവരം അറിയിച്ചുള്ള നോട്ടിസ് ഒരുമാസത്തേക്ക് സബ് രജിസ്റ്റ്രാർ ഓഫിസിലെ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കും.
ഒരുമാസത്തിനു ശേഷം വധൂവരന്മാർ വീണ്ടും എത്തി സബ് രജിസ്റ്റ്രാറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ രേഖകളിൽ ഒപ്പിട്ടാൽ മാത്രമേ വിവാഹം സാധുവാകൂ. എന്നാൽ, കെവിനും നീനുവും ഓൺലൈൻ അപേക്ഷ സമർപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. അസ്സൽ രേഖകൾ സമർപ്പിക്കുകയോ ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ വിവാഹ റജിസ്‌ട്രേഷനുള്ള അപേക്ഷ സ്വീകരിച്ചിട്ടില്ലെന്ന് സബ് രജിസ്റ്റ്രാർ കെ.ജി. ശ്രീകുമാർ അറിയിച്ചു. അതായത് നീനുവിനെ കെവിന്റെ ഭാര്യയായി നിയമം അംഗീകരിക്കില്ലെന്നതാണ് വസ്തുത.
തന്റെ ഭർത്താവിനെ അവർ കൊല്ലുമെന്ന് പറഞ്ഞ് കണ്ണീരോടെ അവൾ യാചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ സന്ദർശനം കഴിയാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് പൊലീസ് തിരിച്ചയച്ചു; ശനിയാഴ്‌ച്ച രാത്രിയിൽ വീടാക്രമിച്ചു ഗുണ്ടകൾ പിടിച്ചു കൊണ്ടുപോയിട്ടും പൊലീസ് അനങ്ങിയത് ഞായറാഴ്‌ച്ച വൈകീട്ട്; തട്ടിക്കൊണ്ടു പോയത് സഹോദരനാണെന്ന് വ്യക്തമായിട്ടും യുവാവിനെ മരണത്തിനു വിട്ടുകൊടുക്കാൻ പൊലീസ് കാത്തുനിന്നു കെവിനെ തട്ടിക്കൊണ്ടു പോയത് തെന്മലയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലെന്ന് വ്യക്തമായതോടെ സംഭവം രാഷ്ട്രീയവൽക്കരിച്ച് കോൺഗ്രസും ബിജെപിയും രംഗത്ത് എത്തി. ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലേക്ക് വിവിധ സംഘടനകളുടെ മാർച്ചും നടത്തിയിരുന്നു.
https://www.facebook.com/Malayalivartha






















