അവിവാഹിതനായ സലീഷ് വീടൊന്ന് മോടി പിടിപ്പിച്ച ശേഷം മാത്രമെ കല്യാണത്തെപ്പറ്റി ആലോചിക്കുന്നുള്ളുവെന്ന് തീരുമാനിച്ചു... പക്ഷെ ആ തീരുമാനം അച്ഛന്റെ ഉയിരെടുക്കുമെന്ന് ആരും വിചാരിച്ചില്ല... തൃശ്ശൂരിനെ നടുക്കിയ കൊലപാതകത്തിൽ മകൻ അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ

തൃശൂര്‍ വാടാനപ്പിള്ളിയില്‍ പൊക്കുളങ്ങര വീട്ടില്‍ സത്യനെ കൊന്നത് മകനെന്ന തെളിയിച്ച് പോലീസ്. സംഭവ ദിവസം സലീഷിന്റെ അമ്മയും, സഹോദരിയും വീട്ടിലെത്തിയപ്പോള്‍ സത്യന്‍ വീടിനുള്ളില്‍ ചോരയില്‍ മുങ്ങി കിടക്കുന്നതാണ് കണ്ടത്. അച്ഛന് എന്തുപ്പറ്റിയെന്ന ചോദ്യത്തിന് നിലത്ത് തലതല്ലി വീണുവെന്നായിരുന്നു സലീഷിന്റെ മറുപടി.
തലയിലെ ചോര വൃത്തിയാക്കി ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ സത്യന്റെ ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ സംശയം തോന്നിയതിനാല്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് നിര്‍ദ്ദേശിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് അടിയേറ്റതായും, വാരിയെല്ല് തകര്‍ന്നതായും, ശ്വാസകോശത്തിനും ക്ഷതമേറ്റതായും കണ്ടെത്തിയതോടെ മരണം സ്വഭാവികമല്ലെന്ന് ഡോക്ടര്‍മാര്‍ക്ക് ബോധ്യമായി. വിഷയം പോലീസുമായി ചര്‍ച്ച നടത്തിയതോടെ മകന്‍ സലീഷിനെ കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന അവസരത്തില്‍ മകനും അച്ഛനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പിന്നെങ്ങനെ സലീഷ് അറിയാതെ ഇത് സംഭവിക്കും. മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴും അച്ഛന്റേത് തലയടിച്ചു വീണുള്ള മരണമാണെന്ന് സലീഷ് ആവര്‍ത്തിച്ചു. തുടര്‍ന്ന് സത്യന്റെ ഭാര്യയുടെയും, മകളുടെയും മൊഴിയെടുത്തു. അച്ഛന്‍ നിലത്ത് വീണുകിടന്നിട്ടും എന്തുകൊണ്ട് സലീഷ് ഉടന്‍ ആശുപത്രിയിലെത്തിച്ചില്ല, എന്തുകൊണ്ട് അമ്മയും, സഹോദരിയും വരുന്നത് വരെ കാത്തിരുന്നു. പോലീസ് ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. എന്നാല്‍ സലീഷിന്റെ മറുപടി മാറിയില്ല.
ഒടുവില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി സലീഷിനെ അടുത്ത് വിളിച്ച് വളരെ സൗമ്യമായി ചോദിച്ചു. "ഒരു വീട്ടില്‍ സ്വന്തം അച്ഛന്‍ വീണു കിടക്കുന്നത് കണ്ടാല്‍ ആശുപത്രിയില്‍ കൊണ്ടുപോകില്ലേ, വണ്ടി വിളിക്കില്ലേ, ഒരു മകന്‍ അതെല്ലാം സ്വഭാവികമായി ചെയ്യുന്നതല്ലേ, സലീഷ് എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല എന്നു മാത്രം പറയു". ഡിവൈഎസ്പിയുടെ ഈ സമീപനത്തില്‍ സലീഷ് സത്യം തുറന്നു പറഞ്ഞു. അച്ഛനെ ഞാന്‍ തന്നെയാണ് ഇഷ്ടികകൊണ്ടും, കല്ലിന്‍ കഷ്ണം കൊണ്ടും അടിച്ചത്, ചവിട്ടുകയും ചെയ്തു. അവിവാഹിതനായ സലീഷ് വീടൊന്ന് മോടി പിടിപ്പിച്ച ശേഷം മാത്രമെ കല്യാണത്തെപ്പറ്റി ആലോചിക്കുന്നുള്ളുവെന്ന് തീരുമാനിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് വീടിന്റെ പുറത്ത് ഒരു മുറിയെടുത്ത് താമസം തുടങ്ങുകയും, വീട് മോഡിപിടിപ്പിക്കാനും ആരംഭിച്ചു. എന്നാല്‍ ഇതൊന്നും അച്ഛന്‍ സത്യന് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി അന്നേ ദിവസം ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഈ വാക്കേറ്റമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.
https://www.facebook.com/Malayalivartha























