പ്രവാസിയായ ഭർത്താവിനെ മടുത്തെന്ന് ശബ്ദ സന്ദേശം അയച്ച് കാമുകനൊപ്പം നാലര വയസുള്ള മകളെയും കൊണ്ട് ഇരുപത്തിനാലുകാരി ഒളിച്ചോടി; കാമുകനാവട്ടെ സ്വന്തമായി പാസ്‌പോര്‍ട്ടില്ല, മൊബൈല്‍ ഫോണില്ല, ബന്ധുക്കളും ഇല്ല!! ഭാര്യയെ ചതിയിൽപ്പെടുത്തി വിളിച്ചിറക്കി കൊണ്ടുപോയതാകാമെന്ന പേടിയിൽ ഭർത്താവും ബന്ധുക്കളും: തനിക്ക് ഭാര്യയെ വേണ്ട മകളെ മതിയെന്ന് ബന്ധുക്കൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടി രതീഷ്

കാസർകോഡ് കാഞ്ഞങ്ങാട് അമ്പലത്തറയിൽ നിന്നും നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരി ചതിക്കുഴിയിലെന്ന് സൂചന. പരപ്പ എടത്തോട് സ്വദേശിനിയും കണ്ണൂര്‍ സ്‌കൈ പാലസിലെ അക്കൗണ്ടന്റുമായ സുനിതയും ഇതേ സ്ഥാപനത്തിൽ തന്നെ മാനേജരായ മൂവാറ്റുപുഴ പെരുമ്പാവൂർ സ്വദേശിയായ ജിത്തുവും ഭർത്താവിന് ശബ്ദ സന്ദേശമയച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒളിച്ചോടിയത്.
സുനിതക്ക് പിന്നാലെ ജിത്തു രതീഷിന്റെ മൊബൈലിലേക്കയച്ച ശബ്ദസന്ദേശത്തില്‍ സുനിതയെ താന്‍ കൊണ്ടുപോകുന്നെന്നും രണ്ടു ദിവസത്തിനുള്ളില്‍ രണ്ടുപേരും ഇന്ത്യ തന്നെ വിട്ടുപോകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ സുനിതയെ അന്വേഷിച്ച് മൂവാറ്റുപുഴയില്‍ചെന്ന അമ്ബലത്തറ പോലീസിന് ജിത്തുവിന് പാസ്‌പോര്‍ട്ട് പോലുമില്ലെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് നാടുവിട്ട ഇയാള്‍ക്ക് ബന്ധുക്കളുമായ നാട്ടുകാരുമായോ യാതൊരു ബന്ധവുമില്ല.
അതേ സമയം നാട്ടില്‍ നേരത്തേ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ജിത്തു തമിഴ്‌നാട്ടിലേക്ക് പോയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അവിടെ വന്‍ സാമ്ബത്തിക ബാധ്യത വരുത്തിവെച്ച ശേഷമാണ് ഇയാള്‍ കണ്ണൂരിലേക്കെത്തിയതെന്നും കണ്ടെത്താനായി. ഇയാള്‍ക്ക് സ്വന്തമായി മൊബൈല്‍ഫോണ്‍ പോലും നിലവിലില്ല. ഡ്രൈവിംഗ് ലൈസന്‍സാകട്ടെ കര്‍ണാടകയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.
കണ്ണൂര്‍ സ്‌കൈ പാലസില്‍ ജോലി ചെയ്യുമ്ബോഴാണ് സുനിത ജിത്തുവുമായി പരിചയത്തിലായത്. കേവലം ആറുമാസത്തെ ബന്ധത്തിനുള്ളിലാണ് സുനിത ജിത്തുവിനോടൊപ്പം നാടുവിട്ടത്. ഇവര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഉള്ളതായാണ് പോലീസിന് ലഭിക്കുന്ന സൂചന. അതേ സമയം സുനിത ജിത്തുവിന്റെ ചതിക്കുഴിയില്‍ പെട്ടതാകാമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. കാര്യമായ സമ്ബാദ്യമൊന്നുമില്ലാത്ത ഇവരുടെ തുടര്‍ജീവിതം എങ്ങനെയെന്നാണ് ഉയരുന്ന ചോദ്യം. അതേ സമയം ഇവരോടൊപ്പമുള്ള നാലരവയസുള്ള കുഞ്ഞിന്റെ കാര്യത്തിലാണ് ബന്ധുക്കള്‍ക്കുള്ള ഏക ആശങ്ക. അതേ സമയം സുനിതയെ തിരിച്ചു വേണ്ടെന്നും നാലര വയസുള്ള മകളെ തിരിച്ചു കിട്ടിയാല്‍ മതിയെന്നുമാണ് രതീഷ് പറയുന്നത്.
https://www.facebook.com/Malayalivartha























