നിപ വൈറസ് ബാധിച്ചതോടെ പലരും പറഞ്ഞു ഇനി തിരിച്ച് വരില്ല... കുടുംബത്തെ പോലും ആളുകൾ ഒറ്റപ്പെടുത്തി; മരണത്തെ മുഖാമുഖം കണ്ട ഇരുവരും ജീവിതത്തിലേക്ക്...

എല്ലാവരും ഭീതിയോടെ നോക്കികണ്ടതായിരുന്നു നിപ വൈറസ്. പണി ബാധിച്ച് ആലുക്കൽ മരിച്ചോതോടെ ആശങ്ക വർദ്ധിച്ചു. എന്നാലിപ്പോൾ ആ ആശങ്കകൾക്ക് വിരാമം. നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി അജന്യ ഇന്ന് ആശുപത്രി വിടും.
രോഗം ഭേദമായ തിരൂരങ്ങാടി സ്വദേശി ഉബീഷിനെ 14-ന് ഡിസ്‌ചാര്‍ജ് ചെയ്യും. മരണമുഖത്തുനിന്നാണ് ഇരുവരും ജീവിതത്തിലേക്കു തിരിച്ചുവരുന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അജന്യയ്‌ക്കു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലിരിക്കുമ്ബോഴാണു വൈറസ് പകര്‍ന്നത്.
നിപ ബാധിച്ച പേരാമ്ബ്ര പന്തിരിക്കര വളച്ചുകെട്ടി സാബിത്ത് അന്ന് കാഷ്വാലിറ്റിയില്‍ ചികില്‍സ തേടിയിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായതിനെതുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയിലായിരുന്നു. നിപ വൈറസ് ബാധിച്ചു മരിച്ച തിരൂരങ്ങാടി കൊടക്കല്ല് സ്വദേശി ഷിജിതയുടെ ഭര്‍ത്താവാണ് ഉബീഷ്.
സ്രവ പരിശോധനയില്‍ 18 പേര്‍ക്കു നിപ ബാധിച്ചതായാണു കണ്ടെത്തിയിരുന്നത്. ഇതില്‍ 16 പേര്‍ മരിച്ചു. ബാക്കിയുള്ള രണ്ടുപേര്‍ക്കാണ് ചികില്‍സയിലൂടെ ഭേദപ്പെട്ടത്. ഒരാഴ്‌ച വീട്ടില്‍ പൂര്‍ണ വിശ്രമമെടുക്കാന്‍ ഡോക്‌ടര്‍മാര്‍ ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒരുമാസക്കാലം മറ്റ് അസുഖങ്ങള്‍ വരാന്‍ പാടില്ല. സന്ദര്‍ശക ബാഹുല്യം പാടില്ലെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിപ്പ വൈറസ് ബാധയില്‍ നിന്ന് മുക്തിനേടിയ രണ്ട് പേരെയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ സന്ദര്‍ശിച്ചു. ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മന്ത്രി അവരെ കണ്ടത്. മാസ്‌കോ മറ്റൊരു പ്രതിരോധ മാര്‍ഗങ്ങളോ ഇല്ലാതെ മന്ത്രിയും സംഘവും നേരിട്ട് അവരെ കണ്ടത് പൊതുജനങ്ങളിലുള്ള ആശങ്ക ഇല്ലാതാക്കാന്‍ സഹായിക്കും.
തങ്ങളെ ജിവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നതിന്റെ നന്ദി അവര്‍ മന്ത്രിയോടറിയിച്ചു. അതേസമയം മന്ത്രി അവരെ ആശ്വസിപ്പിച്ചു. രോഗ മുക്തി നേടിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥി തിങ്കളാഴ്ചയും മലപ്പുറം സ്വദേശി ഈ മാസം 14നും ആശുപത്രി വിടുമെന്ന് മന്ത്രി പറഞ്ഞു. നിപ്പ വൈറസ് ബാധയില്‍ നിന്ന് രോഗികള്‍ തിരിച്ചു വന്നതായി എവിടേയും രേഖപ്പെടുത്തി കാണുന്നില്ല. അതിനാല്‍ തന്നെ ഇത് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കൂട്ടായ്മയുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത, എ. പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ യു.വി. ജോസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























