വർഷങ്ങളായി ഒറ്റയ്ക്കാണ് താമസം... ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകൾ; മുത്തശ്ശിയെ കാണാൻ ഓടി എത്തിയപ്പോഴേക്കും കണ്ട കാഴ്ച്ച ഭയാനകം... കരഞ്ഞ് നിലവിളിച്ച് ഓടിയെങ്കിലും ശരീരമാകെ മരവിച്ചു; കോഴിക്കോടിനെ നടുക്കിയ ക്രൂരകൊലപാതകം

കൊലുപറമ്പ് വീട്ടില്‍ ആമിനയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇവര്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. മരിച്ചനിലയില്‍ കണ്ടെത്തുന്നതിനു മണിക്കുറുകള്‍ക്കു മുമ്പ് ആമിനയോടു മകള്‍ ഫോണില്‍ സംസാരിച്ചിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. ഇതു മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. തലയ്‌ക്കേറ്റ ക്ഷതമാണു മരണ കാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രഥമിക നിഗമനം.
മൂന്നു മണിയോടെ പേരക്കുട്ടി എത്തി വിളിക്കുമ്പോള്‍ രക്തം വാര്‍ന്നനിലയില്‍ ആമിനയെ കാണുകയായിരുന്നു. കരഞ്ഞ് നിലവിളിച്ച് ഓടിയെങ്കിലും ശരീരമാകെ മരവിച്ചു. ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മുമ്മയെ കണ്ടയുടനെ വീട്ടുകാരെ അറിയിച്ചു.
എല്ലാവരും ഓടിയെത്തി ആമിനയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു. കോഴിക്കോട് അരക്കിണറില്‍ വീടിനുള്ളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha























