ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാൻ 15കാരൻ പൊടിച്ചത് 45 ലക്ഷം; പാവപ്പെട്ട വീട്ടിലെ ഉറ്റസുഹൃത്തിന് 15ലക്ഷം രൂപ, ഹോം വർക്ക് ചെയ്ത് കൊടുത്ത സുഹൃത്തിന് മൂന്ന് ലക്ഷം രൂപയും!! മകന്‍ സുഹൃത്തുക്കള്‍ക്ക് വാങ്ങി നല്‍കിയ സമ്മാനങ്ങള്‍ കണ്ട് ശരിക്കും ഞെട്ടിപ്പോയത് അച്ഛൻ
സുഹൃത്തുക്കളോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ 15കാരന്‍ മറ്റൊന്നും ചിന്തിക്കാതെ എടുത്ത് ചിലവാക്കിയത് 45ലക്ഷം രൂപ. അച്ഛന്‍ വസ്തു വിറ്റ വകയില്‍ സൂക്ഷിവച്ച തുകയില്‍ നിന്ന് 45 ലക്ഷം രൂപയാണ് സൗഹൃദദിനത്തില്‍ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തും സമ്മാനങ്ങള്‍ വാങ്ങിയും 15കാരന്‍ ചിലവഴിച്ചത്. ഇതില്‍ 15 ലക്ഷം രൂപ ഒരു സാധാരണ ദിവസവേതനത്തൊഴിലാളിയുടെ മകനായ സഹപാഠിക്കും മൂന്നു ലക്ഷം രൂപ ഹോംവര്‍ക്ക് ചെയ്തു കൊടുത്ത സുഹൃത്തിനുമാണ് നല്‍കിയത്.
ഉത്തര്‍പ്രദേശിലെ ജബല്‍പൂരിലാണ് സംഭവം നടന്നത്. ജബല്‍പുരിലെ കെട്ടിടനിര്‍മാതാവ് വസ്തു വിറ്റ 60 ലക്ഷം രൂപ വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കാണാതായതോടെ പിതാവ് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ മോഷണം നടന്നതിന്റെ ഒരു ലക്ഷണവും വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മകന്‍ പണം സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തതായി കണ്ടെത്തുകയായിരുന്നു.
മൊത്തം 45ലക്ഷം രൂപയാണ് കുട്ടി മോഷ്ടിച്ചത്. ആ പണം ഉപയോഗിച്ച് സ്‌കൂളിലും കോച്ചിങ് സെന്ററിലുമുള്ള 35 സഹപാഠികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകളും വെള്ളി ബ്രേയ്‌സ്‌ലെറ്റുകളും ഈ പത്താംക്ലാസ്സുകാരന്‍ വാങ്ങിക്കൊടുത്തത്. എടുത്ത 45 ലക്ഷത്തില്‍ പതിനഞ്ചു ലക്ഷം രൂപയും സമ്മാനങ്ങള്‍ വാങ്ങാനാണ് കുട്ടി ചെലവഴിച്ചത്. കുട്ടി നല്‍കിയ പണം ഉപയോഗിച്ച് ഒരു സുഹൃത്ത് പുതിയ കാര്‍ വരെ വാങ്ങുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
കുട്ടി പണവും സമ്മാനങ്ങളും വാങ്ങി നല്‍കിയ സഹപാഠികളുടെ പട്ടിക പിതാവിന് കൈമാറിയിട്ടുണ്ട്. അഞ്ചോളം രക്ഷിതാക്കള്‍ പണവും സമ്മാനവും തിരികെ നല്‍കി. മറ്റുള്ളവരുടെ കൈയ്യില്‍ നിന്നും സമ്മാനങ്ങള്‍ തിരികെ വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്. 15 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ ഇതിനോടകം തിരികെ ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ പണം തിരികെയെത്തിക്കാനുള്ള സമന്‍സ് പോലീസ് അയച്ചിട്ടുണ്ട്.
അതേസമയം 15 ലക്ഷം രൂപ കിട്ടിയ അയല്‍വാസിയായ ആണ്‍കുട്ടിയെ കാണാതായി. കുട്ടിക്ക് പണം ലഭിച്ചതായി അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കളും പറയുന്നു. ജബല്‍പ്പൂരില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയുടെ മകനെയാണ് കാണാതായത്. ഇവരുടെ വീടിനടുത്താണ് പണം നല്‍കിയ കുട്ടിയുടെ വീട്. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു.
https://www.facebook.com/Malayalivartha