പ്രേമാഭ്യാര്‍ത്ഥന നിരസിച്ച പതിനേഴുകാരിയെ ഭീഷണിപ്പെടുത്താന്‍ ഇരുപതുകാരന്റെ ബോംബ് ഭീഷണി; ടൈമിംഗ് തെറ്റിയതിനാൽ ഒഴിവാക്കാനായത് വൻ ദുരന്തം
മുംബൈയിൽ പ്രേമാഭ്യാര്‍ത്ഥന നിരസിച്ച പതിനേഴുകാരിയെ ഭീഷണിപ്പെടുത്താന്‍ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ ബോംബ് വച്ചു. എന്നാൽ പ്ലാന്‍ ചെയ്ത സമയത്തിനു മുന്‍പ് ബോംബ് പൊട്ടിയതിനെത്തുടര്‍ന്ന് ജീവഹാനികളൊന്നും കൂടാതെ കെട്ടിടം തകർന്നു വീണു. സംഭവത്തെത്തുടർന്ന് നാട്ടുകാർ ഇയാളെ പോലീസിലേൽപ്പിച്ചു.
20 വയസ്സുകാരനായ മൊബൈല്‍ ടെക്നീഷ്യന്‍ കിഷോര്‍ ആത്മാറാം മോദക് ആണ് അറസ്റ്റിലായത്. കൃത്യത്തിന് സഹായിച്ച ഇയാളുടെ കൂട്ടുകാരന്‍ അക്ഷയും അറസ്റ്റിലായി. സിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് ബോംബ് വെച്ചവരെ കണ്ടെത്തിയത്.
മുംബൈയിലെ അലോക് പാര്‍ക്ക് റെസിഡന്‍റ്സ് സൊസൈറ്റിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് ബോബ് പൊട്ടിത്തെറിച്ചത്. പെണ്‍കുട്ടിയെ പേടിപ്പിക്കാന്‍ വേണ്ടിയാണ് ബോംബ് വെച്ചതെങ്കിലും സ്ഫോടനത്തില്‍ പ്രദേശവാസികളൊന്നാകെ ഭയപ്പാടിലായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബോംബ് വെച്ച കാമുകനെ കണ്ടെത്തിയത്. പൊലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കോളേജില്‍ ജൂനിയറായി പഠിച്ച പെണ്‍കുട്ടിയോട് കഴിഞ്ഞ 3 വര്‍ഷമായി താന്‍ പ്രണയാഭ്യര്‍ഥന നടത്തുകയാണെന്നും താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കിയില്ലെന്നും ഇതിനു ശേഷമാണ് പെണ്‍കുട്ടിയോട് പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു.
https://www.facebook.com/Malayalivartha