മുൻ ലോക്സഭാ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി അന്തരിച്ചു... കൊൽക്കത്തയിലായിരുന്നു അന്ത്യം; ശാരീരിക അവശതകൾക്കിടയിലും സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളോട് ശക്തമായി പ്രതികരിക്കുന്ന വ്യക്‌തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം
ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു. 89 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റർജി. 1968 മുതൽ സി.പി.എം അംഗമായിരുന്ന സോമനാഥിനെ 2008ൽ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
ഇന്ത്യ യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഇടതുപാർട്ടികൾ തീരുമാനിച്ചപ്പോൾ, ലോക്സഭാ സ്പീക്കർ സ്ഥാനം ഒഴിയാൻ അദ്ദേഹം വിസമ്മതിച്ചതായിരുന്നു കാരണം. ശാരീരിക അവശതകൾക്കിടയിലും സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളോട് ശക്തമായി പ്രതികരിക്കുന്ന വ്യക്‌തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.
ജൂണ്‍ അവസാനവാരം മസ്തിഷ്കാഘാതമുണ്ടായതിനെ തുടര്‍ന്നു സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 40 ദിവസം സോമനാഥ് ചാറ്റര്‍ജി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. പിന്നീട് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച സ്ഥിതി വീണ്ടും വഷളായതോടെയാണ് ചാറ്റര്‍ജിയെ വീണ്ടും കോല്‍ക്കത്തിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha