അടിയന്തര സഹായമായി 2000 കോടി രൂപ ചോദിച്ച കേരളത്തിന് കേന്ദ്രം നൽകിയത് 500 കോടി ; പ്രളയകാലത്തു കേരളത്തിനു നല്‍കിയ അധിക അരിയുടെ വില കേന്ദ്ര ദുരിതാശ്വാസ നിധിയില്‍നിന്ന് ഈടാക്കും ; അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ നല്‍കണം

അടിയന്തര സഹായമായി 2000 കോടി രൂപ ചോദിച്ച കേരളത്തിന് കേന്ദ്രം 500 കോടി മാത്രമായിരുന്നു അനുവദിച്ചത്. ഇതിനെ തുടര്‍ന്ന് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തെ കേന്ദ്രം അവഗണിക്കുന്നതായുള്ള ആക്ഷേപം വ്യാപമാണ്. കേന്ദ്രത്തില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന സഹായം അപര്യാപ്തമാണെന്ന് മറ്റ് മന്ത്രിമാരും പ്രതിപക്ഷവും കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കേരളത്തിന് അരി അനുവദിക്കുന്നതിനെക്കുറിച്ചുള്ള വിവാദങ്ങളും പുറത്തുവന്നത്. ഇപ്പോള്‍ കേരളത്തിന് അരി അനുവദുക്കുന്നതില്‍ അന്തിമ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍.
പ്രളയകാലത്തു കേരളത്തിനു നല്‍കിയ അധിക അരിയുടെ വില കേന്ദ്ര ദുരിതാശ്വാസ നിധിയില്‍നിന്ന് (എന്‍ഡിആര്‍എഫ്) ഈടാക്കുമെന്നു ഭക്ഷ്യമന്ത്രി റാംവിലാസ് പസ്വാന്‍. കേരളത്തില്‍ നിന്നെത്തിയ എംപിമാരുടെ സംഘത്തെയാണ് അദ്ദേഹം നിലപാടറിയിച്ചത്. 89,000 ടണ്‍ അരി കേരളത്തിന് കേന്ദ്രം അധികം അനുവദിച്ചിരുന്നു. തല്‍ക്കാലം വില ഈടാക്കാതെ അരി നല്‍കാനായിരുന്നു എഫ്‌സിഐയ്ക്കു നല്‍കിയ നിര്‍ദേശം.
അനുവദിച്ച അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ നല്‍കണമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. കേന്ദ്ര നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തുക ഈടാക്കില്ലെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കേരളം ഒരുമാസത്തെ റേഷന്‍ വിഹിതമായ 1.18 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha

























