ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തവെ കണ്ടെത്തിയത് പൂര്‍ണമായും ഭാഗീകമായും അഴുകിയ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

ദക്ഷിണ കോല്‍ക്കത്തയില്‍ ആള്‍താമസമില്ലാത്ത പുരയിടത്തില്‍ 14 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് ബാഗില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കോല്‍ക്കത്തയിലെ ഹരിദംപുരില് രാജാറാം മോഹന്‍ റോയി സരണയിലാണ് സംഭവം.
പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗര്‍ഭഛിദ്ര റാക്കറ്റാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹങ്ങളില്‍ ചിലത് പൂര്‍ണമായും അഴുകിയതും മറ്റുള്ളവ ഭാഗീകമായി അഴുകിയ അവസ്ഥയിലുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























