രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നയം സ്വീകരിച്ചതിന് ശേഷം നികുതി ദായകരുടെ എണ്ണം വർദ്ധിച്ചു

രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നയം സ്വീകരിച്ചതിന് ശേഷം നികുതി ദായകരുടെ എണ്ണം വർദ്ധിച്ചതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഷമിക രവി. അതേസമയം നോട്ട് അസാധുവാക്കല്‍ നയം കുറച്ച് കൂടി മികച്ച രീതിയില്‍ നടപ്പാക്കാമായിരുന്നുവെന്ന തോന്നലാണ് പൊതുവെയുള്ളതെന്നും ഷമിക രവി വ്യക്തമാക്കി. നികുതി അടയ്ക്കല്‍ നടപടികള്‍ സുഗമമാക്കുന്നതിനും, നികുതി ദായകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും, നികുതി സംവിധാനം കൂടുതല്‍ യുക്തിപരമാക്കേണ്ടതുണ്ടെന്നും ഷമിക രവി വ്യക്തമാക്കി.
നോട്ട് അസാധുവാക്കൽ നികുതി പിരിവില്‍ ചലനം ഉണ്ടാക്കിയെന്ന് അരുണ്‍ ജയ്റ്റ്‌ലിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2014 മാര്‍ച്ചില്‍ വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം 3.8 കോടിയായിരുന്നു. 2017-18ല്‍ ഇത് 6.86 കോടിയായി ഉയര്‍ന്നിരുന്നു. നോട്ട് അസാധുവാക്കലിന്റെയും മറ്റ് ചില നടപടികളുടെയും ഫലമായി കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ വരുമാന നികുതി റിട്ടേണുകള്‍ 19 ശതമാനവും 25 ശതമാനവുമായി വര്‍ധിച്ചിരുന്നുവെന്ന് അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























