സഖ്യകക്ഷികള്‍ ഇപ്പോഴും ഒപ്പമുണ്ട് ; ഗോവ സര്‍ക്കാരിനു സ്ഥിരത നഷ്ടപ്പെട്ടിട്ടില്ലന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാം ലാല്‍
ഗോവ സര്‍ക്കാരിനു സ്ഥിരത നഷ്ടപ്പെട്ടിട്ടില്ലന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാം ലാല്‍. സഖ്യകക്ഷികള്‍ ഇപ്പോഴും ഒപ്പമുണ്ടെന്നും രാം ലാല്‍ പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന സൂചന പുറത്തുവരുന്നതിനിടെയാണ് ഭരണം അനിശ്ചിതത്വത്തിലായതിനാൽ പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ രാം ലാലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച പനജിയിലെ ബിജെപി സംസ്ഥാന ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടി എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, കോര്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു. സഖ്യകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി), മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി), സ്വതന്ത്രര്‍ തുടങ്ങിയവരുമായും ചര്‍ച്ചകള്‍ നടത്തി. ബിജെപി എടുക്കുന്ന തീരുമാനത്തെ പിന്താങ്ങുമെന്നാണ് ഈ കക്ഷികള്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം നേതൃമാറ്റമെന്ന വിഷയം രാം ലാല്‍ തള്ളിക്കളഞ്ഞു. അനാരോഗ്യത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പരീക്കറെ പ്രവേശിപ്പിച്ചതിനുപിന്നാലെയാണ് മൂന്നു മുതിര്‍ന്ന നേതാക്കളെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗോവയിലേക്ക് അയച്ചത്. രാം ലാലിനെ കൂടാതെ ബി.എല്‍. സന്തോഷ്, വിനയ് പുരാനിക് എന്നിവരെയാണു സംസ്ഥാന നേതാക്കളുമായും സഖ്യകക്ഷികളുമായും ചര്‍ച്ച നടത്താന്‍ അമിത് ഷാ നിയോഗിച്ചത്.
https://www.facebook.com/Malayalivartha