ജെഎന്‍യുവിൽ രാജ്യ വിരുദ്ധ ശക്തികളാണെന്നുള്ള തരത്തില്‍ ബിജെപി പ്രചാരണമാരംഭിക്കുന്നത്
ജെഎന്‍യു തിരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി സഖ്യം വീണ്ടും ചരിത്ര വിജയം ആവര്‍ത്തിച്ചതോടെ വെറുപ്പുളവാക്കുന്ന പരാമര്‍ശവുമായി,വിവാദ പ്രസ്താവനയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്.
ഇന്ത്യാ വിരുദ്ധ ശക്തികളുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ക്ക് ബന്ധമെന്ന്നിര്‍മല സീതാരാമന്‍ പറഞ്ഞത് ഇന്ത്യാ വിരുദ്ധ ശക്തികള്‍ വിദ്യാര്‍ത്ഥികളിലൂടെ ലഖുലേഖ ഉപയോഗിച്ച് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നുവെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു
മോഡി സര്‍ക്കാറിനെതിരെയും ബിജെപിക്കെതിരെയും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതോടെയാണ് ജെഎന്‍യു രാജ്യ വിരുദ്ധ ശക്തികളാണെന്നുള്ള തരത്തില്‍ ബിജെപി പ്രചാരണമാരംഭിക്കുന്നത്.
ജെഎന്‍യുവിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിദ്യാര്‍ത്ഥി നേതാക്കള്‍ പ്രതികരിച്ചതും ഇതിനോട് ചേര്‍ത്തുവയ്ക്കാവുന്നതാണ്. കലാലയത്തെ തകര്‍ക്കാന്‍ ശ്രമിച്ച വര്‍ഗീയ ശക്തികള്‍ക്ക് വിദ്യാക്കത്ഥികള്‍ നല്‍കുന്ന മറുപടിയാണിതെന്നാണ് ഇടത് വിദ്യാര്‍ത്ഥി നേതാക്കള്‍ പ്രതികരിച്ചത്. ഫലം പുറത്തുവന്നതിന് പിന്നാലെ എബിവിപി ആസൂത്രിത അക്രമം നടത്തുകയാണ് ഇതുവരെ പന്ത്രണ്ടോളം വിദ്യാര്‍ത്ഥികള്‍ക്കാണ് എബിവിപി അക്രമത്തില്‍ പരിക്കേറ്റത്.
സര്‍വകലാശാലാ ക്യാംപസിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നൂറുകണക്കിനു സുരക്ഷാ ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. യൂണിയന്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ എബിവിപിക്കാരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ആക്ഷേപം.
ജെഎന്‍യുവിനെ മറ്റൊരു കേരളമാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. പുലര്‍ച്ചെ 2.30നു ക്യാംപസിലെ സത്‌ലജ് ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്ന വിദ്യാര്‍ഥികള്‍ ഇടതു പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെക്കുറിച്ചറിഞ്ഞു ഹോസ്റ്റലിലെത്തിയ തന്നെയും എബിവിപിക്കാര്‍ മര്‍ദിച്ചുവെന്ന് എന്‍. സായ് ബാലാജി ആരോപിച്ചു. ഇടതു വിദ്യാര്‍ഥി നേതാവായ പവന്‍ മീണയെ ആക്രമിക്കുന്നതറിഞ്ഞാണു സായ് ബാലാജിയും സംഘവും ഹോസ്റ്റലിലെത്തിയത്.
https://www.facebook.com/Malayalivartha