ജെറ്റ് എയർവേഴ്സ് യാത്രക്കാർക്ക് രക്തസ്രാവവും തലവേദനയും... അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കുന്ന ഓക്സിജൻ മാസ്കുകൾ പുറത്ത് വന്ന നിലയിൽ; മുംബയിൽ നിന്നും ജയ്പൂരിലേക്ക് തിരിച്ച ജെറ്റ് ജെറ്റ് എയർവേഴ്സ് വിമാനത്തിൽ സംഭവിച്ചത്...
വിമാനത്തിനുള്ളിലെ മർദ്ദം കുറയുന്നത് വൻ അപകടത്തിന് കാരണമായേക്കാമെന്നും ഒഴിവായത് വലിയൊരു ദുരന്തമാണെന്നും വ്യോമയാന രംഗത്തെ വിദഗ്ദ്ധർ. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിലെ രണ്ട് പൈലറ്റുമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വിമാനത്തിലെ മറ്റ് ജീവനക്കാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട എല്ലാ യാത്രക്കാർക്കും വിമാനത്താവളത്തിൽ തന്നെ അടിയന്തര മെഡിക്കൽ സഹായം നൽകി. സംഭവത്തിൽ ഡയറക്ടറേറ്റ് ഒഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുംബയിൽ നിന്നും ജയ്പൂരിലേക്ക് 166 യാത്രക്കാരുമായി ജയ്പൂരിലേക്ക് തിരിച്ച ജെറ്റ് എയർവേഴ്സ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനത്തിലെ 30ഓളം യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്നതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.
പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിനുള്ളിലെ മർദ്ദം ക്രമീകരിക്കുന്ന സംവിധാനം പ്രവർത്തിപ്പിക്കാൻ വിമാനജീവനക്കാർ മറന്നതിനെ തുടർന്നാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതെന്നാണ് വിവരം. അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കുന്ന ഓക്സിജൻ മാസ്കുകൾ പുറത്ത് വന്ന നിലയിലാണ്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എല്ലാവർക്കും അടിയന്തര വൈദ്യസഹായം നൽകിയെന്നം ജെറ്റ് എയർവേഴ്സ് വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha