ചാണക്യതന്ത്രവുമായി അമിത് ഷാ ; ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന അവകാശവാദവുമായി സര്‍ക്കാരുണ്ടാക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയുമായി ബി.ജെ.പി
കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയുമായി ബി.ജെ.പി. ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിലായതിന് പിന്നാലെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന അവകാശവാദവുമായി സര്‍ക്കാരുണ്ടാക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയുമായി ബി.ജെ.പി രംഗത്തെത്തിയത്. 40 അംഗങ്ങളുള്ള സഭയില്‍ 16 എം.എല്‍.എമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് സ്വതന്ത്രന്മാരെയും ചെറുപാര്‍ട്ടികളെയും സ്വാധീനിക്കാനുള്ള ശ്രമം തുടരുകയാണ്.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ഘടകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടായി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തത്കാലം പരീക്കറെ മാറ്റാതെ സഖ്യകക്ഷികള്‍ക്ക് കൂടി സ്വീകാര്യനായ ഒരാളെ ഉപമുഖ്യമന്ത്രിയായി നിയമിക്കാനാണ് തീരുമാനം.
പുതിയ മുഖ്യമന്ത്രിയെ നിയമിച്ചാല്‍ സഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. ഇത് വലിയൊരു കടമ്ബയാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നു. ബി.ജെ.പി സ്വീകരിക്കുന്ന എന്ത് തീരുമാനങ്ങളും അംഗീകരിക്കാമെന്ന് ഘടകക്ഷികള്‍ സമ്മതിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിക്കുന്നു. അതേസമയം കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിനെ ഉപമുഖ്യമന്ത്രി ആക്കുന്നതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha