മുന്‍ കാമുകിയുടെ ആത്മാവിന്റെ ഉപദ്രവം സഹിക്കാനാകുന്നില്ല... ഒരിക്കലും സ്വമേധയാ മദ്യപിച്ചിട്ടില്ല, ദുരാത്മാക്കള്‍ കീഴ്‌പ്പെടുത്തുകയാണ്; ഒരു കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ ഭര്‍ത്താവിന്റെ കാമുകിയുടെ ആത്മാവ്; നാടിനെ നടുക്കിയ കൂട്ടമരണത്തിൽ ദുരൂഹതകള്‍ നീക്കാനാകാതെ അന്വേഷണ സംഘം
നാടിനെ നടുക്കിയ കൂട്ടമരണത്തിൽ ദുരൂഹതകള്‍ നീക്കാനാകാതെ അന്വേഷണ സംഘം. തന്റെയും ഭാര്യയുടേയും മകളുടേയും മരണത്തിന് പിന്നില്‍ ദുഷ്ടാത്മാക്കളാണെന്നാണ് ആത്മഹത്യാ കുറിപ്പില്‍ അദ്ദേഹം പറയുന്നത്. ദുരാത്മാക്കളുടെ പേരു പറഞ്ഞും ദുര്‍മന്ത്രവാദത്തിന് പിറകെ പോയും കൂട്ട ആത്മഹത്യകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു കൂട്ടമരണം കൂടി പുറത്തുവരുന്നത്.
ഒരിക്കലും താന്‍ സ്വമേധയാ മദ്യപിച്ചിട്ടില്ല, ദുരാത്മാക്കള്‍ കീഴ്‌പ്പെടുത്തുകയാണെന്നും കുനാല്‍ അമ്മയ്ക്ക് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കൂടാതെ കുനാലിന്റെ ഭാര്യ കവിത എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസിന് ലഭിച്ചു. ഭര്‍ത്താവിന്റെ മുന്‍ കാമുകിയുടെ ആത്മാവിന്റെ ഉപദ്രവമാണ് തങ്ങളുടെ മരണത്തിന് പിന്നിലെന്ന് കവിത കത്തില്‍ പറയുന്നു.
ദമ്പതികളേയും മകളേയും ബുധനാഴ്ചയാണ് അഹമ്മദാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുനാല്‍ ത്രിവേദി, ഭാര്യ കവിത, മകള്‍ ശ്രീന എന്നിവരുടെ മൃതദേഹം കണ്ടെത്തി. കുനാലിന്റെ അമ്മ ജയശ്രീ ബെന്നിനെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക നിഗമനം ആത്മഹത്യയാണ്. എന്നാല്‍ മറ്റുള്ളവരെ കൊന്ന ശേഷം കുനാല്‍ ആത്മഹത്യ ചെയ്തതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
വ്യവസായി കുനാല്‍ ത്രിവേദിയുടേയും കുടുംബത്തിന്റെയും മരണത്തിന്റെ കാരണം അന്വേഷിക്കുകയാണ് പോലീസ് സംഘം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും കുനാലിന്റെ ആത്മഹത്യാ കുറിപ്പ് പോലീസിനെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha