മീ ടൂ ക്യാമ്പയ്‌നിങ്ങിനെ സ്വാഗതം ചെയ്യുന്നു . പീഡനത്തിനെതിരായി സംസാരിക്കാന്‍ മീ ടൂ സഹായിക്കുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണോ തങ്ങള്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന് സ്ത്രീകള്‍ മനസിലാക്കിയത്.' ബി.ജെ.പി വനിതാ വിഭാഗം മേധാവി ലതാ ഖേല്‍ക്കര്‍ ...

മീ ടൂവല്‍ കുടുങ്ങിയ കേന്ദ്ര സഹമന്ത്രി എം.ജെ അക്ബറിനെ പിന്തുണച്ച് മധ്യപ്രദേശിലെ ബി.ജെ.പി വനിതാ വിഭാഗം മേധാവി ലതാ ഖേല്‍ക്കര്‍ .
കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകൾക്കും മന്ത്രി രാജി വെയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കുമിടയിലാണ് ബി.ജെ.പി വനിതാ നേതാവ് രംഗത്ത് വന്നിരിക്കുന്നത്
'വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അത്ര സാധുക്കള്‍ ഒന്നും അല്ല ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍. എം.ജെ അക്ബര്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണ്. ആരോപണം ഉന്നയിച്ചവര്‍ എല്ലാം മാധ്യമ പ്രവര്‍ത്തകര്‍ തന്നെ. രണ്ട് ഭാഗത്തും തെറ്റുകള്‍ ഉണ്ടായിട്ടുണ്ട് ' എന്നാണ് വിഷയത്തില്‍ ബി.ജെ.പി നേതാവിന്‍റെ പ്രതികരണം.
' മീ ടൂ ക്യാമ്പയ്‌നിങ്ങിനെ സ്വാഗതം ചെയ്യുന്നു . പീഡനത്തിനെതിരായി സംസാരിക്കാന്‍ മീ ടൂ സഹായിക്കുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണോ തങ്ങള്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന് സ്ത്രീകള്‍ മനസിലാക്കിയത്.' അവര്‍ ചോദിച്ചു.
പ്രമുഖ മാധ്യമ പ്രവർത്തക പ്രിയാരമണിയാണ് ആദ്യം എം.ജെ. അക്‌ബറിനെതിരെ ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകൾ ലൈംഗിക അതിക്രമ കഥകൾ ട്വിറ്ററിൽ പോസ്‌റ്റു ചെയ്‌തിരുന്നു. 1995ൽ കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ അടുത്തിടപഴകാൻ ശ്രമിച്ചെന്നും ജോലി വേണ്ടെന്നു വച്ചെന്നും മറ്റൊരു മാധ്യമ പ്രവർത്തക തുറന്നടിച്ചു. മദ്യക്കുപ്പിയുമായി വീട്ടിലേക്ക് വരട്ടെ എന്ന് ചോദിച്ചെന്ന് മറ്റൊരാൾ പറഞ്ഞു. ഫോണിലും നേരിട്ടും ലൈംഗിക ചുവയോടെ സംസാരിച്ച കഥകളും ചിലർ വിവരിച്ചു
അക്ബര്‍ രാജി വെയ്ക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി ഉണ്ടായേക്കാം. എന്നാല്‍ മുൻപ് ഒരു കോണ്‍ഗ്രസ് നേതാവിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നെന്നും അന്ന് അദ്ദേഹം രാജി വെച്ച് അന്വേഷണം നേരിടുകയല്ല ചെയ്തതെന്നും ലതാ ഖേല്‍ക്കര്‍ പറഞ്ഞു . വിദേശത്തുള്ള എം.ജെ അക്ബറിനോട് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























