ലൈംഗിക പീഡന ആരോപണം നേരിടുന്ന കേന്ദ്ര മന്ത്രി എംജെ അക്ബര്‍ രാജിവച്ചു
ലൈംഗിക പീഡന ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ഒടുവില്‍ രാജിവെച്ചു. ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിദേശ പര്യടനം വെട്ടിച്ചുരുക്കി രാജ്യത്തേയ്ക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് രാജി .മീ ടൂ ക്യാമ്പയിൻ സിനിമാലോകത്ത് വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയ പശ്ചാത്തലത്തിൽ എം.ജെ അക്ബരുടെ രാജിക്ക് പ്രസക്തി ഏറുന്നു. ഇനി എത്ര വമ്പന്മാർ മി ടൂ കാമ്പയിനിൽ കുടുങ്ങുമെന്ന് കാത്തിരുന്നു കാണാം
ദല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം പിന്നീട് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. മീ ടൂ ക്യാമ്പയിനിലൂടെയാണ് മുന്‍മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെയുള്ള ആരോപണങ്ങള്‍ പുറത്തെത്തിയത്. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബാണ് തുറന്നെഴുതിയത് . ഇതുവരെ 12 സ്ത്രീകള്‍ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
അക്ബറിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. അക്ബറിനെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് പല മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും ഉണ്ടായിരുന്നത് . എങ്കിലും രാജി സ്വയം തീരുമാനിക്കട്ടെ എന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയത്. അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha