സുന്ദരിയായ മോഡലിനെ പരിചയപ്പെട്ടത് ചാറ്റിങ്ങിലൂടെ; എന്നാൽ ഫ്ലാറ്റിലെത്തിയ കുട്ടി കാമുകനുമായി ലൈംഗികബന്ധത്തിന് തയ്യാറായില്ല ..പത്തൊമ്പതുകാരന്‍ മോഡലിനെ കൊന്നു പെട്ടിയിലാക്കി

മുംബൈ അന്ധേരി സ്വദേശിയായ മുസാമില്‍ സയ്യിദ്, മാനസി ദീക്ഷിത് എന്ന മോഡലിനെ പരിചയപ്പെട്ടത് ഇന്റര്‍നെറ്റിലൂടെയാണ് . രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിത് പരിചയം വളർന്നു പ്രണയമായപ്പോൾ മാനസിയെ കാണാന്‍ അന്ധേരിയിലുള്ള അവരുടെ ഫ്‌ളാറ്റിൽ പത്തൊമ്പതുകാരനായ മുസാമില്‍ സയിദ് എത്തി.
സംസാരത്തിനിടെ തനിക്ക് ലൈംഗികബന്ധനത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും അത് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ സയിദ് മാനസിയുടെ തലയില്‍ കസേരകൊണ്ട് അടിക്കുകയുമായിരുന്നു. ബോധം പോയ മാനസിയെ വിളിച്ചുണര്‍ത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അല്‍പ്പസമയത്തിനകം അര്‍ദ്ധബോധാവസ്ഥയിലേക്ക് മാനസി വന്നുവെങ്കിലും പൂർണമായി ബോധം തിരിച്ചുകിട്ടിയില്ല. മാനസിയുടെ അമ്മ അവിടേക്ക് എത്തിയാൽ പിടിക്കപ്പെടുമെന്ന ചിന്തയിൽ കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് സയിദ് പറഞ്ഞു
മൃതശരീരം സ്യൂട്ട്‌കേസിനുള്ളിലാക്കി ടാക്‌സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെത്തിച്ച ശേഷം മൈന്‍ഡ് സ്‌പേസില്‍ ഉപേക്ഷിച്ചു . അതിനു ശേഷം സയിദ് ഓട്ടോറിക്ഷയില്‍ കയറി പോയി. സെയ്ദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മാനസിയുടെ മൃതശരീരം കണ്ടെത്തി.
സയിദ് ഇതിനു മുൻപും ആക്രമണ വാസന കാട്ടിയിരുന്നു എന്ന് അയല്പക്കത്തുള്ളവർ പറയുന്നുണ്ട്. മൂന്നുവര്‍ഷം മുമ്പ് അമ്മയെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ചെങ്കിലും കുടുംബാംഗങ്ങളും ബന്ധുക്കളും പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയായിരുന്നത്രെ. ഹൈദരാബാദ് സ്വദേശിയും മുംബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനുമായ ജമാല്‍ അന്‍സാരിയും ഭാര്യയും ദത്തെടുത്ത് വളര്‍ത്തിയതാണ് സായിദിനെ.
സിസിടിവി ദൃശ്യങ്ങളിലൂടെ സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുടര്‍ന്നാണ് പൊലീസ് അയാളെ പിടികൂടിയത്. കസ്റ്റഡിയിലുള്ള ഇയാളുടെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. സയിദിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും കൂടുതല്‍ ശാസ്ത്രീയതെളിവുകള്‍ ലഭിക്കാനുള്ള അന്വേഷണത്തിലാണെന്നും പലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























