അസ്താനക്ക് ആശ്വാസം; തിങ്കളാഴ്ച വരെ അസ്താനയെ അറസ്റ്റ് ചെയ്യരുതെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കരുതെന്നും ഡൽഹി ഹൈക്കോടതി സി.ബി.ഐയോട് നിർദേശിച്ചു

അഴിമതിക്കേസിൽ ആരോപിതനായ പ്രത്യേക സി.ബി.െഎ ഡയറക്ടർ രാകേഷ് അസ്താനക്ക് താൽക്കാലിക ആശ്വാസം.അസ്താനയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കരുതെന്നും ഡൽഹി ഹൈക്കോടതി ജഡ്ജി നജ്മി വസീറി സിബിഐയോടു നിർദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.അഴിമതി കേസിൽ തനിക്കെതിരെ എഫ്.ഐ.ആർ സമർപ്പിച്ചതിനെതിരെ തുടർന്ന് രാകേഷ് അസ്താന സമർപ്പിച്ച ഹരജിയിലാണ് ഡൽഹി ഹൈകോടതിയുടെ നിർദേശം. തനിക്കെതിരെ നടപടികൾ നിർത്തിവെക്കാൻ ഹൈകോടതി നിർദേശിക്കണമെന്നായിരുന്നു അസ്താനയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ മുമ്പാകെയാണ് ഹരജി സമർപ്പിച്ചത്.ഹരജി പരിഗണിക്കാൻ ഉചിതമായ ഒരു ബെഞ്ച് അദ്ദേഹം നിർദേശിക്കും. സി.ബി.ഐയുടെ രണ്ടാമത്തെ കമാൻഡർ ആയ അസ്താനയുമായി ബന്ധപ്പെട്ടുയർന്ന കൈക്കൂലി ആരോപണത്തിൽ ഡി.എസ്.പി ദേവേന്ദർ കുമാറിനെ ഇൻറലിജൻസ് ഏജൻസി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
തന്‍റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ദേവേന്ദർ കുമാർ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അസ്താനയും ഹർജി നൽകിയത്.
അതേസമയം, അസ്താനയെ ചുമതലകളിൽനിന്നു നീക്കിയതായി സൂചനയുണ്ട്. അസ്താനയെ ചുമതലകളിൽ തുടരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഐ ഡയറക്ടർ അലോക് വർമ കേന്ദ്ര സർക്കാരിനു കത്തുനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെന്നാണു സൂചന.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അത്യപൂർവ നടപടിയാണ് സി.ബി.െഎയിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ് ഗുജറാത്ത് കേഡർ ഒാഫീസറായ രാകേഷ് അസ്താന. ഇേത കേസിൽ രഹസ്യാന്വേഷണ ഏജൻസിയായ റിസർച് അനാലിസിസ് വിങ് (റോ) സ്പെഷൽ ഡയറക്ടർ സാമന്ത് കുമാർ ഗോയലിനെതിരെയും സി.ബി.െഎ അന്വേഷണമുണ്ട്.
2014 ഫെബ്രുവരിയിൽ മോദി സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് ആദായ നികുതി വകുപ്പ് മുഇൗൻ ഖുറൈശി എന്ന ഡൽഹിയിലെ പ്രമുഖ ഇറച്ചി കയറ്റുമതിക്കാരെൻറ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഖുറൈശിയുടെ ബ്ലാക്ക്ബെറി സന്ദേശങ്ങളുടെ വെളിച്ചത്തിൽ മുൻ സി.ബി.െഎ ഡയറക്ടർ എ.പി. സിങ്ങിന് യു.പി.എസ്.സി അംഗത്വം രാജിവെക്കേണ്ടി വന്നിരുന്നു. ശേഷം 2017ലാണ് സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തത്. ദുബൈ, ലണ്ടൻ അടക്കമുള്ള വിദേശത്തെ ഇടപാടുകാർക്ക് കുഴൽ പണമെത്തിച്ചതിനാണ് കേസ്. ഇൗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നയിച്ചിരുന്നത് രാകേഷ് അസ്താനയായിരുന്നു.
ദുബൈ വ്യവസായിയായ ഇടനിലക്കാരൻ മനോജ് പ്രസാദിനെ അറസ്റ്റ് ചെയ്തതോടെയാണ് സി.ബി.െഎ അന്വേഷണം അസ്താനയിലേക്ക് നീങ്ങിയത് . ഫോൺ സംഭാഷണങ്ങൾ, വാട്ട്സ്ആപ് സന്ദേശങ്ങൾ, 164ാം വകുപ്പ് പ്രകാരം ഒരു മജിസ്േട്രറ്റിന് മുമ്പാകെ നൽകിയ മൊഴി എന്നിവയെല്ലാം അസ്താനക്കെതിരായ തെളിവായി സിബി.െഎ നിരത്തി വെച്ചിട്ടുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് വസ്തുത അറിയാൻ അയച്ച സന്ദേശങ്ങൾക്ക് അസ്താന മറുപടി നൽകിയിട്ടില്ല.
https://www.facebook.com/Malayalivartha




















