ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കതിരെ തിരിവിതാംകൂർ ദേവസ്വം ബോർഡി നു തിരിച്ചടി.കോൺഗ്രസ്സ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി വാദം കേസിൽ നിന്ന് പിൻവാങ്ങി.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കതിരെ തിരിവിതാംകൂർ ദേവസ്വം ബോർഡി നു തിരിച്ചടി.സുപ്രീം കോടതിയിൽ കോൺഗ്രസ്സ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി വാദം ഏറ്റെടുക്കില്ലെന്നു പറഞ്ഞു കേസിൽ നിന്ന് പിൻവാങ്ങി. നേരത്തെ ബോർഡിനായി ഇദ്ദേഹം ഹാജരായിരുന്നു. എന്നാൽ കേസ് വാദിക്കാൻ ഇദ്ദേഹം ഇപ്പോൾ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. ശബരിമല വിഷയത്തിൽ വിധിക്കെതിരെയും വിധി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയും കോൺഗ്രസ്സ് ആഞ്ഞടിക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയിൽ നിന്നുള്ള അഭിഭാഷകൻ പിൻവാങ്ങുന്നത്.
അതേസമയം പിൻ വാങ്ങലിന്റെ പിന്നിൽ സംസ്ഥാന കോൺഗ്രസ്സ് നേതാക്കളുടെ സമ്മർദ്ധവും ഉണ്ടെന്നു അറിയുന്നു.ആയതിനാൽ പുതിയ അഭിഭാഷകനെ കണ്ടെത്തുവാനുള്ള ശ്രമം ബോർഡ് ആരംഭിച്ചു കഴിഞ്ഞു . ഇപ്പോൾ ഡല്‍ഹിയിലെ അഭിഭാഷകരുമായി ചര്‍ച്ചകള്‍ തുടരുകയാണ്.
വിധിക്കെതിരെ സമര്‍പ്പിച്ച റിവ്യൂ ഹർജികളും റിട്ട് ഹർജികളും നവംബർ 13ന് സുപ്രീംകോടതി പരിഗണിക്കും. മണ്ഡലകാലത്തിനു മുമ്പ് തന്നെ വാദം കേള്‍ക്കും. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണോ അതോ മറ്റു നിയമ മാര്‍ഗങ്ങള്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെങ്കിൽ അഭിഭാഷകരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകണമെന്നാണു ബോർഡിന്റെ ഇപ്പോഴത്തെ 'നിലപാട്.പ്രശ്നങ്ങളെല്ലാം തന്നെ മണ്ഡലകാലത്തിനു മുന്‍പു തന്നെ പരിഹരിക്കണമെന്നാണു ബോര്‍ഡ് ആഗ്രഹിക്കുന്നത്. വിഷയം സുപ്രീംകോടതിയില്‍ വീണ്ടുമെത്തുമ്പോള്‍ പിഴവുകളുണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് നീക്കം.
https://www.facebook.com/Malayalivartha




















