എയർസെൽ-മാക്സിസ് കേസിൽ മുൻ ധനമന്ത്രി പി.ചിദംബരം ഒന്നാംപ്രതി. ഇ ഡി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു;തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടാണ് ഇ ഡി ഇപ്പോൾ കേസ് അന്വേഷണം നടത്തുന്നതെന്ന ആക്ഷേപം

എയർസെൽ -മാക്സിസ് അഴിമതി കേസിൽ മുൻ ധനമന്ത്രി പി.ചിദംബരം ഒന്നാം പ്രതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഇത് രണ്ടാമത്തെ കുറ്റപത്രമാണ് ഇ.ഡി ഡൽഹി കോടതിയിൽ സമർപ്പിക്കുന്നത്. നവംബർ 26-ന് കുറ്റപത്രം ഡൽഹി കോടതി പരിഗണിക്കും.
എയർസെൽ-മാക്സിസ് കമ്പനിക്ക് വിദേശനിക്ഷേപം നടത്താൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ ഇ.ഡി അന്വേഷണം നടത്തുന്നത്.
2006ൽ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർസെൽ കന്പനിക്ക് 3,500 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടങ്ങൾ മറികടന്ന് അനുമതി നല്കിയെന്നാണ് കേസ്. ടു ജി പങ്കാളിത്തം മാക്സിസ് ഗ്രൂപ്പിനു നല്കാൻ തനിക്കുമേൽ സമ്മർദം ചെലുത്തുന്നു എന്ന എയർസെൽ ഉടമ സി. ശിവശങ്കരന്റെ പരാതിയെത്തുടർന്ന് 2011 ഏപ്രിൽ-മേയിലാണ് എയർസെൽ-മാക്സിസ് കേസിനു തുടക്കമായത്.
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട പണ ഇടപാടുകളുടെ തെളിവുകൾ കണ്ടെത്തിയതായി കുറ്റപത്രത്തിൽ സിബിഐ ആരോപിക്കുന്നു. 26 ലക്ഷം, 87 ലക്ഷം എന്നിങ്ങനെ രണ്ട് അനധികൃത ഇടപാടുകൾ കാർത്തി ചിദംബരത്തിന്റെ നിയന്ത്രണത്തിലുള്ള കന്പനികളുമായി നടന്നതായാണു സിബിഐയുടെ കണ്ടെത്തൽ. എയർസെൽ-മാക്സിസ് ഇടപാട് കാലയളവിലായിരുന്നു ഈ പണക്കൈമാറ്റം.
കേസിൽ ഒമ്പത് പ്രതികളാണ് ഉള്ളത്. ചിദംബരത്തെ കൂടാതെ മകൻ കാർത്തി ചിദംബരവും കേസിലെ പ്രതിയാണ്.നേരത്തെ കലാനിധി മാരൻ ദയാനിധി മാരൻ തുടങ്ങിയവരെ പ്രതിയാക്കി കേസിൽ ഇ.ഡി ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാരൻ സഹോദരൻമാരെ പ്രതിയാക്കി സി.ബി.െഎ സമർപ്പിച്ച കുറ്റപത്രം പ്രത്യേക കോടതി തള്ളിയിരുന്നു. തെളിവുകളുടെ അഭാവത്തിലായിരുന്നു പ്രത്യേക കോടതി നടപടി.
എന്നാൽ വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടാണ് ഇ ഡി ഇപ്പോൾ കേസ് അന്വേഷണം നടത്തുന്നതെന്ന ആക്ഷേപം ഉയർന്നു വരുന്നു.
https://www.facebook.com/Malayalivartha





















